Share the Article
News Malayalam 24x7
Crime
Sajitha Murder Case Verdict: Accused Chenthamara, Who Later Killed Victim's Family, Convicted
നെന്മാറ സജിത വധക്കേസ്: പ്രതി ചെന്താമര കുറ്റക്കാരൻ, ശിക്ഷ 16ന്; ജാമ്യത്തിലിറങ്ങി നടത്തിയത് ഇരട്ടക്കൊലപാതകം നെന്മാറ തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും ബോയൻ കോളനി സ്വദേശിയുമായ ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി. ശിക്ഷ ഈ മാസം 16-ന് വിധിക്കും. 2019 ഓഗസ്റ്റ് 31-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സജിത വധക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ ചെന്താമര, പിന്നീട് സജിതയുടെ ഭർത്താവ് സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) 2025 ജനുവരി 27-ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ ഇരട്ടക്കൊലപാതക കേസിൽ നിലവിൽ റിമാൻഡിലാണ് ഇയാൾ.
2 min read
View All
Sentencing Today in Abduction and Assault Case of Two-Year-Old
രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ് ശിക്ഷവിധി ഇന്ന് തലസ്ഥാനത്ത് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ശിക്ഷാവിധി ഇന്ന്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് കേസിൽ ശിക്ഷ വിധിക്കുന്നത്.ഇടവ സ്വദേശി ഹസൻകുട്ടിയെ തിരുവനന്തപുരം പോക്‌സോ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.2024 ഫെബ്രുവരി 19-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിയായ നാടോടി ബാലികയെ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുമ്പോൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.പ്രതിയായ ഹസൻകുട്ടി മുമ്പ് സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇന്ന് കോടതി വിധി പ്രസ്താവിക്കുന്നതോടെ കേസിൽ അന്തിമ തീരുമാനം വരും.
1 min read
View All
Mulangunnathukavu Stabbing: Accused Martin Joseph Arreste
മുളങ്കുന്നത്തുകാവ് സ്വദേശിനിക്ക് കുത്തേറ്റ സംഭവം; പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍ കൊച്ചി ഫ്ലാറ്റ് പീഡന കേസിലെ പ്രതി മാർട്ടിൻ ജോസഫ് തൃശ്ശൂരിൽ യുവതിയെ കുത്തിയ കേസിൽ പിടിയിൽ. ഇയാൾക്കായി ഊർജ്ജിത അന്വേഷണം നടക്കുന്നതിനിടെ ഇന്ന് പുലർച്ചെ ഒന്നരയോടെ പേരാമംഗലം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ടുദിവസം മുൻപാണ് തൃശൂർ അടാട്ട് ഉള്ള ഫ്ലാറ്റിൽ വെച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയായ 26 വയസുള്ള ശാർമിളയെ ഇയാൾ കത്തികൊണ്ട് കുത്തി ഗുരുതര പരിക്കേൽപ്പിച്ച് രക്ഷപ്പെട്ടത്. യുവതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിയുമായി ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ച് വരുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. രക്ഷപ്പെട്ട പ്രതിക്കായി ആദ്യഘട്ടത്തിൽ വടക്കൻ ജില്ലകളിൽ അന്വേഷണം വ്യാപിച്ചെങ്കിലും ഇയാൾ ബാംഗ്ലൂരിലേക്ക് കടന്നുള്ള വിവരത്തെ തുടർന്ന് പൊലീസ് ബാംഗ്ലൂരിലേക്കും വ്യാപിപ്പിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. മാർട്ടിൻ ജോസഫിന്റെ അറസ്റ്റ് പേരാമംഗലം പൊലീസ് രേഖപ്പെടുത്തി.
1 min read
View All
Other News