Share the Article
News Malayalam 24x7
Cricket
 India's T20 Squad for Asia Cup 2025 to be Announced Today
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കും ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് സ്‌ക്വാഡിനെ തെരഞ്ഞെടുക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ശുഭ്മാന്‍ ഗില്‍ തല്‍ക്കാലം ടീമിലുണ്ടാവില്ലെന്നാണ് സൂചന. ഓപണിങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് സൂചന. ഓപണറായി അഭിഷേക് ശര്‍മയും ടീമിലെത്തിയേക്കും. യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവര്‍ക്കും ബാറ്റിംഗ് നിരയില്‍ സാധ്യതയുണ്ട്. ഓള്‍ റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ബൗളര്‍മാരായ അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ് തുടങ്ങിയവരും സാധ്യതാ പട്ടികയില്‍ ഉണ്ട്. ഏഷ്യാ കപ്പില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ജസ്പ്രീത് ബുംറ ടീമിലിടം നേടുമോ എന്നതാണ് ആകാംഷ.
1 min read
View All
cricket
ഓവല്‍ ടെസ്റ്റ്; ഇന്ത്യക്ക് 374 റണ്‍സ് വിജയലക്ഷ്യം ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നിലേക്ക് 374 റണ്‍സ് വിജയലക്ഷ്യം വച്ച് ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സിനാണ് ഇന്ത്യ പുറത്തായത് സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാള്‍, 66 റണ്‍സ് നേടിയ ആകാശ് ദീപ് , 53 റണ്‍സ് വീതം നേടിയ രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ ബാറ്റിങാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഇംഗ്ലണ്ടിനായി ജോഷ്ടംഗ് 5 വിക്കറ്റ്നേടി. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ബാറ്റ് ചെയ്യാനാരംഭിച്ച ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തു. ഓപണര്‍ സാക്ക് ക്രൗളിയെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്.
1 min read
View All
cricket
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ സമനില പിടിച്ച് ഇന്ത്യ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ സമനില പിടിച്ച് ഇന്ത്യ. നാലുവിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സെടുത്താണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത്. നായകന്‍ ശുഭ്മാന്‍ ഗില്ലും വാഷിംഗ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ സമനില പിടിച്ചത്. കെ.എല്‍ രാഹുല്‍ 90 റണ്‍സും നേടി. അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയും മുന്‍പ് തന്നെ ശുഭ്മാന്‍ ഗില്ലിനെയും രാഹുലിനെയും പുറത്താക്കി ഇംഗ്ലണ്ട് മുന്‍തൂക്കം നേടിയെങ്കിലും പിന്നീടിറങ്ങിയ ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. രണ്ട് ജയങ്ങളുമായി ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നി
1 min read
View All
India vs England 4th Test: England Builds a Strong Lead
ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ മികച്ച ലീഡുയര്‍ത്തി ഇംഗ്ലണ്ട് ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ മികച്ച ലീഡുയര്‍ത്തി ഇംഗ്ലണ്ട്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 186 റണ്‍സിന്റെ ലീഡോടെയാണ് ആതിഥേയരായ ഇംഗ്ലണ്ട് നാലാംദിനമായ ഇന്ന് കളിക്കാനിറങ്ങുക. ജോ റൂട്ടിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെയും ഒലി പോപ്പിന്റെയും അര്‍ധ സെഞ്ച്വറികളുമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
1 min read
View All
cricket
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ആരംഭിക്കും ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ആരംഭിക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ചുനില്‍ക്കുന്നതിനാല്‍ ലോര്‍ഡ്‌സില്‍ ഇന്ന് മുതല്‍ മത്സരം കടുക്കുമെന്നുറപ്പ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന ഗ്രൗണ്ടുകളായിരുന്നുവെങ്കില്‍ ലോര്‍ഡ്‌സില്‍ പോസിനെ പിന്തുണയ്ക്കുന്ന പിച്ചാണ് കാത്തിരിക്കുന്നത്. അതിനാല്‍ ഇരുടീമുകളും തങ്ങളുടെ താര പേസര്‍മാരെ ടീമില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയും ഇംഗ്ലണ്ട് ടീമില്‍ ജോഫ്ര ആര്‍ച്ചറും തിരിച്ചെത്തി. വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിലും ബോളിംഗിലും ഒരോ പോലെ മികവ് പുലര്‍ത്തിയതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാണ് ഇന്ത്യ ഇറങ്ങുന്നത്.
1 min read
View All
cricket
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് ഇന്ത്യ. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ 587 റണ്‍സെടുത്താണ് ഇന്ത്യ പുറത്തായത്. 5 വിക്കറ്റിന് 211 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യയുടെ റണ്‍ 500 കടത്തിയത് നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ്. 387 പന്തുകള്‍ നേരിട്ട ഗില്‍ 269 റണ്‍സെടുത്താണ് പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബര്‍മിങ്ങാമില്‍ ഗില്‍ സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടാകട്ടെ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 77 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലാണ്. പേസര്‍ താരം ബുമ്ര ഇല്ലാതെയാണ് ടീം ഇറങ്ങിയതെങ്കിലും പകരക്കാരനായെത്തിയ ആകാശ്ദീപ് സിംഗ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മൂന്നാം ഓവറിലെ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് എന്നിവരെ പുറത്താക്കി. ജോ റൂട്ട്, ഹാരി ബ്രൂക്ക്‌സ് എന്നിവരാണ് നിലവില്‍ ക്രീസിലുള്ളത്.
1 min read
View All
Other News