Share the Article
News Malayalam 24x7
Kerala
Chidambaram
സംവിധായകൻ ചിദംബരത്തിനെതിരെ കേസ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുത്തു. ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് നടപടിയെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 74, 75 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ ചിദംബരം, ലൈംഗിക ഉദ്ദേശത്തോടെ തന്നോട് മോശമായി പെരുമാറി എന്നാണ് പരാതിയിൽ പറയുന്നത്. നിലവിൽ വിദേശത്തുള്ള യുവതിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ചിദംബരം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ജാനേമൻ' എന്ന സിനിമയും വലിയ ശ്രദ്ധ നേടിയിരുന്നു. 'കമ്മട്ടിപ്പാടം', 'ഈട' തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകനെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുത്ത വാർത്ത സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
1 min read
View All
Veena George
ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരും. ഇന്ന് രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗമാണ് മന്ത്രിയുടെ ആരോഗ്യനില വിലയിരുത്തിയ ശേഷം ആശുപത്രിയിൽ തുടരാൻ നിർദ്ദേശിച്ചത്. കഴുത്തിനേറ്റ ക്ഷതം മൂലം മന്ത്രിക്ക് ഇപ്പോഴും കഠിനമായ വേദന അനുഭവപ്പെടുന്നുണ്ട്. എംആർഐ പരിശോധനയിൽ കൈക്ക് ചെറിയ രീതിയിലുള്ള മരവിപ്പ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും മറ്റ് ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ടാൽ മന്ത്രിയെ നാളെ തിരുവനന്തപുരത്തേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും.
1 min read
View All
Kerala High Court Questions CM’s Office Over SPARK Data Privacy Row
ഡാറ്റ ചോർച്ച വിവാദം; മുഖ്യമന്ത്രിക്ക് ഡാറ്റ എവിടെ നിന്ന് കിട്ടിയെന്ന് കോടതി സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള സോഫ്റ്റ്‌വെയറായ 'സ്പാർക്കിൽ' (SPARK) നിന്നുള്ള വിവരങ്ങൾ ചോർന്ന സംഭവത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിടുന്നതും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും കോടതി താൽക്കാലികമായി വിലക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ജീവനക്കാരുടെ വാട്സാപ്പിലേക്ക് വ്യക്തിഗത സന്ദേശങ്ങൾ എത്തിയതിനെതിരെ രണ്ട് സർക്കാർ ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഇടക്കാല ഉത്തരവ്.
2 min read
View All
Govt Employees' Data Misuse Allegation
സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തെന്ന ഹർജി ഹൈക്കോടതിയിൽ സർക്കാർ ജീവനക്കാരുടെയും മറ്റ് വ്യക്തികളുടെയും സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി ഇന്ന് കേരള ഹൈക്കോടതി പരിഗണിക്കും. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ 'സ്പാർക്കിൽ' (SPARK) നിന്ന് ജീവനക്കാർ നൽകിയ ഫോൺ നമ്പറുകൾ അനുമതിയില്ലാതെ ശേഖരിച്ച്, അത് വഴി മുഖ്യമന്ത്രിയുടെ പേരിൽ വ്യക്തിഗത സന്ദേശങ്ങൾ അയച്ചത് സ്വകാര്യതയുടെ ലംഘനമാണെന്നും സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും ആരോപിച്ചാണ് സെക്രട്ടേറിയറ്റ് ജീവനക്കാരനായ അനിൽകുമാർ അടക്കം രണ്ട് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിവരങ്ങൾ ദുരുപയോഗം ചെയ്തതിന് നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
1 min read
View All
Other News