Share the Article
News Malayalam 24x7
World
US Government Shutdown Ends After 3 Days
3 ദിവസം നീണ്ട യുഎസ് അടച്ചുപൂട്ടല്‍ അവസാനിച്ചു 43 ദിവസം നീണ്ട യുഎസ് അടച്ചുപൂട്ടല്‍ അവസാനിച്ചു. ധനാനുമതി ബില്‍ ജനപ്രതിനിധി സഭ പാസാക്കിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബില്ലില്‍ ട്രംപ് ഒപ്പുവച്ചു. ജനപ്രതിനിധി സഭ ബില്ല് പാസാക്കിയത് 6 ഡെമോക്രാ്രറുകളുടെ പിന്തുണയോടെ. ബില്ലിന് ഒപ്പുവയ്ക്കുന്നതിനിടയിലും ഡെമോക്രാറ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശമനാണ് ട്രംപ് ഉയര്‍ത്തിയത്. ഷട്ടൗണിലൂടെ ഡെമോക്രാറ്റുകള്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ ശ്രമിച്ചു എന്നാണ് ട്രംപ് പറഞ്ഞത്. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ അടച്ചിടലാണ് 43 ദിവസത്തിന് ശേഷം അവസാനിച്ചത്.
1 min read
View All
US Shutdown Deepens Crisis
ഷട്ട് ഡൗണിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധി രൂക്ഷം ഷട്ട് ഡൗണിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പുതിയ തീരുമാനം 40 എയര്‍പോര്‍ട്ടുകളെ പ്രതികൂലമായി ബാധിക്കും. അതേസമയം അന്താരാഷ്ട്ര സര്‍വീസുകളെ ഇത് ബാധിക്കില്ലെന്നാണ് സൂചന. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. അതേസമയം ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ വാഷിംഗ്ടണില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. അതേസമയം, അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍, ഭക്ഷ്യസഹായം മുടങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് പൗരന്മാര്‍. ആര്‍ക്കും വിശന്നിരിക്കേണ്ടിവരില്ലെന്ന് പ്രസിഡന്റ് ട്രംപ് അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും, സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
1 min read
View All
Major Earthquake in Afghanistan
അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 7 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം.ഏഴുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ നൂറ്റന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആശങ്ക. യു.എസ്. ജിയോളജിക്കല്‍ സര്‍വേ പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. ഏകദേശം അഞ്ചേകാല്‍ ലക്ഷത്തോളം പേര്‍ അധിവസിക്കുന്ന മസാറെ ഷരീഫിന് സമീപം ഭൂമിക്കടിയില്‍28 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.ഭൂചലനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
1 min read
View All
Gaza Attack After Netanyahu's Order; 33 Reported Dead
നെതന്യാഹുവിന്‍റെ നിർദേശത്തിന് പിന്നാലെ ഗാസയിൽ ആക്രമണം; 33 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഒക്ടോബര്‍ പത്തിന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 50 പേര്‍ കൊല്ലപ്പെട്ടു. ശക്തമായ ആക്രമണത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. ഗാസയില്‍ ഇസ്രായേല്‍ സൈനികരെ ആക്രമിച്ചതായും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിനുള്ള നിബന്ധനകള്‍ ഹമാസ് ലംഘിച്ചതായും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആരോപിച്ചു. യുഎസിനെ അറിയിച്ചുകൊണ്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണം തുടങ്ങിയതെന്ന ഇസ്രയേലിന്റെ വാദം അമേരിക്ക ശരിവച്ചു. ഇസ്രയേലി സൈനികരെ കൊലപ്പെടുത്തിയത് കൊണ്ടാണ് അവര്‍ തിരിച്ചടിച്ചതെന്ന് ട്രംപ് പറഞ്ഞു. ആക്രമണം വെടിനിര്‍ത്തലിനെ അപകടത്തിലാക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
1 min read
View All
Countries with Multiple Capitals
ഒരു രാജ്യത്തിന് 3 തലസ്ഥാനങ്ങളോ? | ഒന്നിലധികം തലസ്ഥാനങ്ങളുള്ള രാജ്യങ്ങൾ ഒരു രാജ്യത്തിന് ഒരൊറ്റ തലസ്ഥാനം എന്ന നമ്മുടെയെല്ലാം പൊതുധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട്, ഒന്നിലധികം തലസ്ഥാനങ്ങളുള്ള നിരവധി രാജ്യങ്ങൾ ലോകത്തുണ്ടെന്ന് റിപ്പോർട്ട്. ചില രാജ്യങ്ങൾക്ക് രണ്ടോ, എന്തിനേറെ, മൂന്ന് തലസ്ഥാനങ്ങൾ വരെയുണ്ടെന്ന കൗതുകകരമായ വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭരണസിരാകേന്ദ്രങ്ങളെ ഒന്നിലധികം നഗരങ്ങളിലായി വിഭജിച്ചാണ് ഈ രാജ്യങ്ങൾ പ്രവർത്തിക്കുന്നത്. സാധാരണയായി ഒരു രാജ്യത്തിന്റെ ഭരണകൂടം, കോടതി, പാർലമെന്റ് എന്നിവയെല്ലാം ഒരൊറ്റ നഗരത്തിലായിരിക്കും കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ ചരിത്രപരവും, രാഷ്ട്രീയവും, ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ കാരണങ്ങളാൽ ചില രാജ്യങ്ങൾ ഈ അധികാരങ്ങളെ വ്യത്യസ്ത നഗരങ്ങളിലായി വിഭജിക്കുകയാണ് ചെയ്യുന്നത്.
2 min read
View All
Trump
കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ കാനഡക്ക് ട്രംപിന്റെ ഇരുട്ടടി. കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. തീരുവയില്‍ കാനഡ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്നാരോപിച്ചാണ് ട്രംപ് കാനഡക്കെതിരെ തിരിഞ്ഞത്. കാനഡയുമായുള്ള വ്യാപാര ചര്‍ച്ച അവസാനിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ സര്‍ക്കാര്‍ സംപ്രേഷണം ചെയ്ത ഒരു കായിക പരസ്യമാണ് ട്രംപിനെ പ്രകേപിപ്പിച്ചത്. താരിഫുകള്‍ വ്യാപാര യുദ്ധങ്ങള്‍ക്കും സാമ്പത്തിക ദുരന്തത്തിനും കാരണമാകുമെന്ന് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് റീഗന്‍ പറയുന്ന വീഡിയോ ഉള്‍ക്കൊള്ളുന്നതാണ് പരസ്യം. കാനഡ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി.
1 min read
View All
 Pakistan-Afghanistan Agree to Ceasefire
പാക് - അഫ്ഗാൻ വെടിനിർത്തലിന് ധാരണ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അടിയന്തര വെടിനിര്‍ത്തലിന് സമ്മതിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഖത്തറിന്റെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന ചര്‍ച്ചകളിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. അതിര്‍ത്തിയിലെ അക്രമം തടയുക, അതിര്‍ത്തിയില്‍ ദീര്‍ഘകാല സ്ഥിരത ഉറപ്പാക്കുക എന്നിവയായിരുന്ന ചര്‍ച്ചയുടെ പ്രധാന ലക്ഷ്യങ്ങള്‍. ശാശ്വതമായ പ്രശ്‌നപരിഹാരത്തിനും സമാധാനം ഉറപ്പാക്കുന്നതിനുമായി ഇരു രാജ്യങ്ങളും തുടര്‍യോഗങ്ങള്‍ നടത്തണമെന്നും മധ്യസ്ഥ ചര്‍ച്ചയില്‍ തീരുമാനമായി. അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്, ഇന്റലിജന്‍സ് മേധാവി ജനറല്‍ അസിം മാലിക് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
1 min read
View All
Trump Claims Modi Assured India Won't Buy Russian Oil
'ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ല' മോദി ഉറപ്പ് നൽകിയതായി ട്രംപിന്റെ വാദം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയെ പ്രേരിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഈ തീരുമാനം ഒരു സുപ്രധാന ചുവടുവെപ്പാണെന്നും റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള തങ്ങളുടെ നല്ല ബന്ധം കണക്കിലെടുത്ത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയെ പ്രേരിപ്പിക്കുമെന്നാണ് ട്രംപിന്റെ വാദം. ഇതിന് മുന്നോടിയായി ചൈനയെയും സമാനമായ രീതിയിൽ പ്രേരിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
1 min read
View All
Gaza City Clashes
ഗാസ സിറ്റിയിൽ ഹമാസ് സുരക്ഷ സേനയും പ്രാദേശിക സായുധ സംഘവും ഏറ്റുമുട്ടി; 27 മരണം ഗാസ സിറ്റിയില്‍ ഹമാസ് സുരക്ഷ സേനയും പ്രാദേശിക ഗോത്ര സായുധ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. സേനയും പ്രദേശത്ത് സ്വാധീനമുള്ള ദുഗ്മുഷ് കുടുംബത്തിന്റെ സായുധ അംഗങ്ങളുമാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ 19 ദുഗ്മുഷ് അംഗങ്ങളും എട്ട് ഹമാസ് അംഗങ്ങളും കൊല്ലപ്പെട്ടു. തെക്കന്‍ ഗാസ നഗരത്തിലെ തെല്‍ അല്‍-ഹവ പ്രദേശത്ത് ദുഗ്മുഷ് സംഘം താവളമടിച്ച കെട്ടിടത്തിലേക്ക് ഹമാസ് സൈന്യം ഇരിച്ചുകയറിയതിന് തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
1 min read
View All
Other News