Share the Article
News Malayalam 24x7
World
US-Iran Tension
യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ സമ്പൂര്‍ണമായി നശിപ്പിക്കും;ഏഴാംദിനവും ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണം പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. തുടർച്ചയായ ഏഴാം ദിവസവും ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തി. എന്നാൽ, അമേരിക്ക ആക്രമണം അടിയന്തരമായി നിർത്തിയില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സമ്പൂർണ്ണ നാശമായിരിക്കും ഫലമെന്നും ഇറാൻ അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പ് നൽകി. ഇതിനിടെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും ശക്തമായ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്.
2 min read
View All
Venezuela Earthquake Rescue
അത്ഭുത രക്ഷപ്പെടൽ; വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 8 ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ ഒരാൾ രക്ഷപ്പെട്ടു വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പം ഉണ്ടായി എട്ട് ദിവസങ്ങൾക്ക് ശേഷം വൻ ദുരന്തമുഖത്ത് നിന്ന് അപൂർവ്വമായൊരു അതിജീവന വാർത്ത. തകർന്നുവീണ ഷോപ്പിംഗ് മാളിന്റെ അവശിഷ്ടങ്ങൾക്കടിയിൽ എട്ടു ദിവസങ്ങളോളം (ഏകദേശം 180 മണിക്കൂറിലധികം) കുടുങ്ങിക്കിടന്ന സുരക്ഷാ ജീവനക്കാരനെ രക്ഷാപ്രവർത്തകർ അത്ഭുതകരമായി ജീവനോടെ പുറത്തെടുത്ത. ലാ ഗ്വൈറയിലെ കാറ്റിയ ലാ മാറിലുള്ള 'ഗലേറിയാസ് പ്ലായ ഗ്രാൻഡെ' ഷോപ്പിംഗ് മാളിലെ രാത്രികാല സെക്യൂരിറ്റി ഗാർഡായ ഹെർനാൻ ആൽബർട്ടോ ഗിൽ ഫ്ലോറസിനെയാണ് (43) അതിസാഹസികമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയത്.
2 min read
View All
Indian Family Accused of Trashing Indian Restaurant in Vietnam
വിയറ്റ്‌നാമിലെ റെസ്റ്റോറൻ്റിൽ ഇന്ത്യന്‍ കുടുംബത്തിൻ്റെ അതിക്രമം; ദ്യശ്യങ്ങള്‍ പുറത്ത് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലുള്ള പ്രശസ്തമായ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ഇന്ത്യൻ കുടുംബം ജീവനക്കാരെ മർദ്ദിക്കുകയും റെസ്റ്റോറന്റിലെ സാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തതായി റിപ്പോർട്ട്]. നഗരത്തിലെ ഡിസ്ട്രിക്റ്റ് 1 ടൂറിസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന 'ബോംബെ ബൈറ്റ്സ് എച്ച്.സി.എം' (Bombay Bites HCM) എന്ന റെസ്റ്റോറന്റിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
1 min read
View All
US-Iran Peace Talks in Doha
സമാധാന ചര്‍ച്ചകളില്‍ അനിശ്ചിതത്വം തുടരുന്നു അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ തങ്ങളുടെ കർശന നിലപാട് വ്യക്തമാക്കി ഇറാൻ. യുഎസ് പ്രതിനിധികളും ഇറാന്റെ വിദഗ്ധ സംഘവും ദോഹയിൽ എത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചകളോ ചർച്ചകളോ ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഖത്തർ ഉൾപ്പെടെയുള്ള മധ്യസ്ഥർ വഴി മാത്രമായിരിക്കും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുകയെന്നാണ് ഇറാന്റെ നിലപാട്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാറെദ് കുഷ്നർ എന്നിവർ യുഎസ് ഭാഗത്തുനിന്ന് ഖത്തറിലെത്തിയിട്ടുണ്ട്. ജൂൺ 17-ന് ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ ധാരണാപത്രം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായാണ് ഇരുപക്ഷവും ദോഹയെ തെരഞ്ഞെടുത്തത്. എന്നാൽ നേരിട്ടുള്ള ചർച്ചകൾ നടക്കുമെന്ന അമേരിക്കൻ അവകാശവാദങ്ങൾ ഇറാൻ നിഷേധിച്ചു.
1 min read
View All
Other News