Share the Article
Union Budget
World
Brief Period of Calm in the Middle East
പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ മണിക്കൂറുകള്‍ പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ മണിക്കൂറുകള്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ ഇരുരാജ്യങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങാത്ത ആദ്യമണിക്കൂറുകളാണ് കടന്നുപോയത്. ചരിത്രവിജയമെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തലിനെ വിശേഷിപ്പിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഇറാന്‍ വ്യോമപാത ഇന്ന് ഉച്ചയോടെ തുറക്കും. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനടക്കമുള്ള നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി.
1 min read
View All
Israel Attack Kills 92 in Gaza
ഗാസയിൽ ഇസ്രായേൽ ആക്രമണം; 92 പേർ കൊല്ലപ്പെട്ടു ഗാസയില്‍ വ്യാഴാഴ്ച രാത്രിയിലും പുലര്‍ച്ചെയുമായി നടന്ന ആക്രമണങ്ങളില്‍ കുറഞ്ഞത് 92 പേരെങ്കിലും കൊലപ്പെട്ടെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഗാസ നഗരത്തിലും വടക്കന്‍ പ്രദേശങ്ങളിലുമായി 64 പേരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസയെയും തെക്കന്‍ ഗാസയെയും വിഭജിക്കുന്ന നെറ്റ്‌സരീം ഇടനാഴിയില്‍ മാനുഷിക സഹായത്തിനായി കാത്തിരിക്കുന്ന 16 പേരും കൊല്ലപ്പെട്ടു. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായത്തിന് കാത്തു നില്‍ക്കുന്നവരാണ് കൂട്ടക്കുരുതിക്കിരയായത്. ഇസ്രായേല്‍ യുദ്ധടാങ്കുകള്‍, വിമാനങ്ങള്‍ , ക്വാഡ്‌കോപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.
1 min read
View All
IDF Says Iran Used Cluster Bombs
ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചെന്ന് ഇസ്രായേല്‍ പ്രതിരോധ സൈന്യം ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ തങ്ങള്‍ക്കെതിരായി ഉപയോഗിച്ചതായി ഇസ്രായേല്‍. മധ്യ ഇസ്രായേലിലെ ജനവാസ മേഖലകളിലാണ് ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചതെന്ന് പ്രതിരോധ സൈന്യം പറഞ്ഞു. ഒരു മിസൈലില്‍ നിന്ന് നിരവധി ചെറുബോംബുകള്‍, ചിതറിത്തെറിക്കുന്ന രീതിയില്‍ വര്‍ഷിക്കുന്നതാണ് ക്ലസ്റ്റര്‍ ബോംബുകള്‍. മധ്യ ഇസ്രായേലിന് ഏകദേശം 5 മൈല്‍ ചുറ്റളവില്‍ 20 ലധികം ചെറുബോംബുകള്‍ വര്‍ഷിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇവ വളരെക്കാലം പൊട്ടാതെ കിടക്കാന്‍ സാധ്യതയുള്ളവയാണ് എന്നതിനാല്‍ തന്നെ അപകടഭീഷണി വര്‍ധിപ്പിക്കുന്നു.
1 min read
View All
Trump Tells Everyone to Leave Tehran
ടെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണം; ഡൊണാൾഡ് ട്രംപ് ടെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. ഈ പ്രതിസന്ധി ഇറാൻ വരുത്തി വെച്ചതാണ്. അവരെ പല തവണ ഉപദേശിച്ചതാണ്. ആണവകരാറിൽ ഇറാൻ ഒപ്പുവയ്ക്കണമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഏതെങ്കിലും വിധത്തിൽ ആക്രമിച്ചാൽ, യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ അവരുടെ മേൽ പതിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം സംഘർഷം രൂക്ഷമായതോടെ മറ്റ് പൌരന്മാരോട് ഇറാൻ വിടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു.
1 min read
View All
Other News