Share the Article
News Malayalam 24x7
India Politics
India Prioritizes Citizen Safety and Energy Security, Says S. Jaishankar
പശ്ചിമേഷ്യന്‍ സംഘര്‍ഷം; പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സംഘർഷ മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ഫെബ്രുവരി 28-ന് ആരംഭിച്ച ഈ സംഘർഷം ഗൾഫ് മേഖലയെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സമാധാനപരമായ ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്നും മന്ത്രി വ്യക്തമാക്കി.
1 min read
View All
Sonia Gandhi
ഖമനേയിയെ വധിച്ചതിൽ ഇന്ത്യയുടെ മൗനം; ചോദ്യം ചെയ്ത് സോണിയ ഗാന്ധി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി വധിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന നിഗൂഢമായ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുള്ള ഇത്തരമൊരു ഗൗരവകരമായ വിഷയത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കാത്തത് എന്തുകൊണ്ടാണെന്ന് അവർ ചോദ്യം ചെയ്തു. മധ്യപൂർവേഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ഈ സംഭവത്തിൽ ഇന്ത്യയെപ്പോലൊരു രാജ്യം നിശബ്ദത പാലിക്കുന്നത് ഉചിതമല്ലെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. "ആഗോള സമാധാനത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളിൽ ഇന്ത്യ എപ്പോഴും സജീവമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഖമനേയിയുടെ വധം പോലുള്ള നിർണ്ണായക സംഭവത്തിൽ കേന്ദ്രം പുലർത്തുന്ന നിശബ്ദത അംഗീകരിക്കാനാവില്ല," സോണിയ ഗാന്ധി പ്രസ്താവനയിൽ പറഞ്ഞു. ഗാന്ധി കുടുംബവും കോൺഗ്രസ് പാർട്ടിയും വിഷയത്തിൽ കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. ഇറാനുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധവും നിലവിലെ നയതന്ത്ര താൽപ്പര്യങ്ങളും കണക്കിലെടുക്കുമ്പോൾ കേന്ദ്രത്തിന്റെ ഈ നിലപാട് ആശങ്കാജനകമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. രാജ്യത്തിന്റെ വിദേശനയത്തിന്റെ കരുത്ത് ചോർന്നുപോകുന്നതിന്റെ സൂചനയാണിതെന്നും അവർ കുറ്റപ്പെടുത്തി. ഇറാൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുമായി നിലനിൽക്കുന്ന ബന്ധത്തിൽ ഇത്തരം സംഭവങ്ങൾ എങ്ങനെയൊക്കെ ബാധിക്കുമെന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ പാർലമെന്റിനകത്തോ പുറത്തോ വിശദീകരണം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മധ്യപൂർവേഷ്യയിലെ അസ്ഥിരത ഇന്ത്യയുടെ സാമ്പത്തിക രംഗത്തെയും ഊർജ്ജ സുരക്ഷയെയും ബാധിക്കാനിടയുള്ള സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിസ്സംഗത വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
1 min read
View All
Justice Surya Kant to be Sworn in as Chief Justice of Supreme Court Tomorrow
സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നാളെ ചുമതലയേല്‍ക്കും സുപ്രീംകോടതിയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നാളെ ചുമതലയേല്‍ക്കും. 2027 ഫെബ്രുവരി 9 വരെയാണ് ജസ്റ്റിസ് സൂര്യകാന്തി കാലാവധി. ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നതോടെ കെട്ടികിടക്കുന്ന കേസുകള്‍ ഉടന്‍ തീര്‍പ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് കേസുകളില്‍ മധ്യസ്ഥതയ്ക്ക് ഊന്നല്‍ നല്‍കും. ഭരണഘടന ബെഞ്ചുകള്‍ തീരുമാനം എടുക്കേണ്ട കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കും. കൂടുതല്‍ ഭരണഘടനാ ബെഞ്ച് സ്ഥാപിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
1 min read
View All
Nitish Kumar
ബിഹാറിൽ പത്താമതും നിതീഷ് കുമാർ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകള്‍ നടന്നത്.തുടർച്ചയായ അ‍ഞ്ചാം തവണയാണ് നിതീഷ്കുമാർ ബിഹാറിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത്. നിതീഷ് കുമാറിന് പുറമെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്ഹയും സത്യപ്രജ്ഞ ചെയ്തു.
1 min read
View All
Bihar Election Results Tomorrow: Who Will Win?
ബിഹാർ ആർക്കൊപ്പം ? ജനവിധി നാളെ അറിയാം ബീഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. അഭിപ്രായ സർവേ ഫലങ്ങളിൽ വിശ്വാസമർപ്പിച്ച് ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. അതേസമയം, അഭിപ്രായ സർവേകളെ പാടെ തള്ളി വിജയമുറപ്പിച്ച് മഹാസഖ്യവും കാത്തിരിക്കുന്നു. പത്ത് വർഷത്തെ തുടർച്ചയായ ഭരണം, ശക്തമായ ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം എൻ.ഡി.എ.ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തൽ. എന്നാൽ, ജനകീയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലെ തൊഴിൽ വാഗ്ദാനങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും എൻ.ഡി.എക്ക് അനുകൂലമായ തരംഗമുണ്ടാക്കിയെന്നും വിലയിരുത്തപ്പെടുന്നു.
1 min read
View All
Other News