Share this Article
News Malayalam 24x7
ബിഹാർ തെരഞ്ഞെടുപ്പ്; എൻഡിഎ മുന്നേറ്റം
Bihar Election Results: NDA Leads Early Trends

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ മുന്നിൽ. വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ 155 സീറ്റുകളിലും മഹാസഖ്യം (എംജിബി) 75 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു. കേവലഭൂരിപക്ഷമായ 122 സീറ്റിന് മുകളിലാണ് നിലവിൽ എൻഡിഎയുടെ ലീഡ്.

പാർട്ടികളുടെ നിലവിലെ സീറ്റ് നില ഇപ്രകാരമാണ്: ബിജെപി 80 സീറ്റുകളിലും ജെഡിയു 66 സീറ്റുകളിലും ആർജെഡി 59 സീറ്റുകളിലും കോൺഗ്രസ് 11 സീറ്റുകളിലും ജെഎസ്പി 2 സീറ്റുകളിലും മറ്റുള്ളവർ 4 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.


ആദ്യഘട്ടങ്ങളിൽ ആർജെഡി ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നത്. എന്നാൽ പിന്നീട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എൻഡിഎയുടെ ഈ കുതിപ്പിന് കാരണം നിതീഷ് കുമാറിന്റെ ഭരണത്തെയും, വനിതാ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളെയും ജനങ്ങൾ അനുകൂലിച്ചു എന്നുള്ളതാണ്.


മഹുവയിൽ തേജസ്വി പ്രതാപ് യാദവ് മുന്നിട്ടുനിൽക്കുന്നു. റാഘോപൂരിൽ തേജസ്വി യാദവ് ആണ് മുന്നിൽ. കോൺഗ്രസ് ഇത്തവണ തകർന്നടിഞ്ഞ അവസ്ഥയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസിന് നിലവിൽ 11 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രയും തേജസ്വി യാദവ് പങ്കെടുത്ത റാലികളും ജനങ്ങളെ കാര്യമായി സ്വാധീനിച്ചില്ല എന്നാണ് വിലയിരുത്തൽ. ഗ്രാമമേഖലകളിലെ വികസനമുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് തേജസ്വി യാദവ് പ്രചാരണം നടത്തിയതെങ്കിലും, ലാലു പ്രസാദ് യാദവിന്റെ കാലത്തെ 'ജംഗിൾ രാജ്' എന്ന വിമർശനം എൻഡിഎക്ക് അനുകൂലമായി എന്ന് വിലയിരുത്തപ്പെടുന്നു.


ഏകദേശം 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിൽ എൻഡിഎ 158 സീറ്റുകളിലും എംജിബി 82 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories