ന്യൂഡൽഹി:രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തിൽ വിമാനത്തിലെ എല്ലാവർക്കും ജീവൻ നഷ്ടമായി എന്ന് കരുതിയിരിക്കുമ്പോഴാണ് അത്ഭുത അതിജീവനമായി ആ കാഴ്ച നമ്മൾ കണ്ടത്. വിമാനത്തിലെ സീറ്റിലിരുന്നിരുന്ന വിശ്വാസ് കുമാര്‍ രമേഷ് റോഡിലൂടെ നടന്നുപോകുന്ന അമ്പരപ്പ് ഉണ്ടാക്കിയ കാഴ്ച.
ഈ വാർത്ത ലോകമാകെ എത്തുമ്പോൾ അഹമ്മദാബാദിൽ നിന്ന് അങ്ങ് ദൂരെ തായ് മണ്ണിൽ സമാന അനുഭവവുമായി ഒരാളിലിരുപ്പുണ്ടായിരുന്നു. തായ് നടനും ഗായകനുമായ റുവാങ്‌സാക് ലൊയ്ചുസാക് ആയിരുന്നു ആ യാത്രക്കാരന്‍. അന്ന് 20 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. 1998 ഡിസംബര്‍ 11-നായിരുന്നു റുവാങ്‌സാക് സഞ്ചരിച്ച തായ് എയര്‍വേയ്‌സിന്റെ ടിജി 261 വിമാനം അപകടത്തില്‍പ്പെട്ടത്.
27 കൊല്ലം മുന്‍പ് 146 യാത്രക്കാരുമായി പുറപ്പെട്ട തായ് വിമാനം തകര്‍ന്നുവീണപ്പോള്‍ രക്ഷപ്പെട്ട റുവാങ്‌സാക് ലൊയ്ചുസാക് ഇരുന്നിരുന്ന സീറ്റിന്റെ നമ്പറും 11 എ ആയിരുന്നു.നൂറുക്കണക്കിന് പേരുടെ ജീവന്‍ പൊലിഞ്ഞ രണ്ട് വിമാനദുരന്തങ്ങള്‍. അവയില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപേര്‍. അവര്‍ ഇരുന്നിരുന്ന സീറ്റുകള്‍ക്കാകട്ടെ ഒരേ നമ്പര്‍-11 എ.