other1
Share the Article
News Malayalam 24x7
Crime News Kerala
Husband Stabs Wife to Death in Pullad, Kerala
പുല്ലാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു പത്തനംതിട്ട പുല്ലാട് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പത്തനംതിട്ട ആലുംന്തറ സ്വദേശി ശ്യാമയെയാണ് ഭര്‍ത്താവ് അജി കുത്തികൊന്നത്. ആക്രമണത്തില്‍ ശ്യാമയുടെ അച്ഛന്‍ ശശിക്കും ബന്ധുവായ സ്ത്രീക്കും കുത്തേറ്റു. ശശിയുടെ നെഞ്ചിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതി അജിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. നേരത്തെ തന്നെ കുടുംബകലഹം പതിവാണെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഇയാള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയത് നേരത്തെയും ഇയാള്‍ക്കെതിരെ കോയിപ്പുറം പൊലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്.
1 min read
View All
Govindachamy
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; ജയിലിലുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച ഗോവിന്ദ ചാമിയെ ജയില്‍ച്ചാട്ടത്തിന് ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ലെന്ന് ജയില്‍ ഡി ഐ ജിയുടെ റിപ്പോര്‍ട്ട്. ജയിലിലുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചു. ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് അസാധാരണ കരുത്തുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ അഴികള്‍ മുറിച്ചതില്‍ ശാസ്ത്രീയ അന്വേഷണം ഡി ഐ ജി ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ട് ഇന്നലെ രാത്രി ജയില്‍ ഡിജിപിക്ക് കൈമാറി...
1 min read
View All
Govindachamy
ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം; ഡിഐജി വി.ജയകുമാര്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം അന്വേഷിക്കുന്ന ഡിഐജി വി.ജയകുമാര്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും. ജയില്‍ വകുപ്പ് മേധാവി ബെല്‍റാം കുമാര്‍ ഉപാധ്യയക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഡിഐജി CCTV ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ജയിലിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുകയും ചെയ്തു. തടവുകാരുടെ എണ്ണത്തിലെ വര്‍ധനയും ആനുപാതികമായി ജീവനക്കാരില്ലാത്തതും ജയില്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ജയിലിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും സൂചനയുണ്ട്.
1 min read
View All
Govindachamy
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ് കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയില്‍ചാട്ടത്തിന് പുറത്തുനിന്നോ അകത്തുനിന്നോ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ്. ജയില്‍ചാട്ടത്തിന് ഗോവിന്ദച്ചാമി തനിച്ചാണ് പദ്ധതിയിട്ടതെന്നുമാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. പുറത്തുനിന്ന് സാഹായം ലഭിച്ചിരുന്നെങ്കില്‍ ജയിലില്‍ നിന്ന് പുറത്തു കടന്ന ശേഷം ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാന്‍ സമയുണ്ടായിരുന്നു എന്നാല്‍ അതുണ്ടായില്ല. ജയില്‍ചാട്ടത്തെ കുറിച്ച് തമിഴ്‌നാട് സ്വദേശികളായ നാല സഹതടവുകാര്‍ക്ക് അറിയാമായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇവരുടെയും ജയിലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും.
1 min read
View All
Vipanchika Death Case
ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മരണം ; പ്രതി നിതീഷിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടി തുടങ്ങി ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മരണത്തില്‍ പ്രതി നിതീഷിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടി തുടങ്ങി. സ്്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നിതീഷിനെതിരെ കേസെടുത്തിട്ടുള്ളത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനെ കുറിച്ചും പൊലീസ് ആലോചനയിലുണ്ട്. നിതീഷിന്റെ അച്ഛനും, സഹോദരിയും കേസില്‍ പ്രതികളാണ്. വിപഞ്ചികയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ കൊല്ലത്തെ വീട്ടില്‍ സംസ്‌കരിച്ചു.
1 min read
View All
Hemachandran Murder
ഹേമചന്ദ്രനെ കൊന്നത് ബത്തേരിയിലെ പെൺ സുഹൃത്തിന്റെ വീട്ടിൽ വെച്ചെന്ന് പ്രതികൾ സുല്‍ത്താന്‍ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് മുഖ്യപ്രതിയുടെ പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ചെന്ന് പ്രതികളുടെ കുറ്റസമ്മതം. കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ജ്യോതിഷ് കുമാര്‍, ബി.എസ്.അജേഷ് എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇക്കാര്യം സമ്മതിച്ചത്. അതിനിടെ ഊട്ടിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഹേമചന്ദ്രന്റെ മൃതദേഹം ഡി.എന്‍.എ പരിശോധന ഫലം വന്നതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
1 min read
View All
Other News