Share this Article
News Malayalam 24x7
രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വർഷം തടവ്
Two-Year-Old Abduction and Assault Case: Accused Sentenced to 65 Years in Prison

തലസ്ഥാനത്തെ ഞെട്ടിച്ച രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനതടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. കേസിലെ പ്രതിയായ ഇടവ സ്വദേശി ഹസൻകുട്ടിക്ക് 65 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2024 ഫെബ്രുവരി 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഹൈദരാബാദ് സ്വദേശിയായ നാടോടി ബാലികയെ മാതാപിതാക്കൾക്കൊപ്പം വഴിയരികിൽ കിടന്നുറങ്ങുമ്പോൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ലൈംഗികമായി ദുരുപയോഗം ചെയ്ത ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.


കുട്ടി കാണാതായെന്ന വാർത്തയെ തുടർന്ന് വ്യാപകമായ തിരച്ചിൽ നടന്നു. മണിക്കൂറുകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിനിരയായെന്ന് സ്ഥിരീകരിച്ചു. പ്രതിയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയിൽ നിർണായക തെളിവായി.

നേരത്തെ തിരുവനന്തപുരം പോക്സോ കോടതി ഹസൻകുട്ടിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് ഹസൻകുട്ടി. 41 സാക്ഷികളെ വിസ്തരിക്കുകയും 62 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്ത ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഒരു വർഷത്തിന് ശേഷം ഈ കേസിലെ വിധി പുറത്തുവരുമ്പോൾ, ഇത് പ്രോസിക്യൂഷന് വലിയ വിജയം നൽകുന്ന ഒന്നായി മാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories