Share this Article
News Malayalam 24x7
ബിന്ദു പത്മാനഭന്‍ കൊലക്കേസ്; പ്രതി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി
Bindu Padmanabhan Murder Case

ഏറെ കോളിളക്കം സൃഷ്ടിച്ച ബിന്ദു പത്മനാഭൻ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. നിലവിൽ ജയമ്മ കൊലക്കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിന്ദുവിൻ്റെ തിരോധാനവും കൊലപാതകവും സംബന്ധിച്ച് സെബാസ്റ്റ്യൻ്റെ പങ്ക് വ്യക്തമായതോടെയാണ് ഈ നീക്കം.


 2006-ൽ കാണാതായ ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ബിന്ദുവിൻ്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി സെബാസ്റ്റ്യൻ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. കോട്ടയത്തെ ബിന്ദുവിൻ്റെ ഭൂമി വ്യാജരേഖ ഉപയോഗിച്ച് മറിച്ചുവിക്കാൻ സെബാസ്റ്റ്യൻ സഹായിച്ചിരുന്നു.


2022-ൽ കാണാതായ ജയമ്മയെ വീട്ടിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കത്തിക്കുകയായിരുന്നു. സെബാസ്റ്റ്യൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങളും രക്തക്കറകളും കണ്ടെത്തി. ഈ രക്തക്കറ ജയമ്മയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. ഈ കേസിൽ സെബാസ്റ്റ്യൻ നിലവിൽ റിമാൻഡിലാണ്.

2012-ൽ കാണാതായ ആയിഷയുടെ തിരോധാന കേസും അന്വേഷണം പുരോഗമിക്കുകയാണ്. ആയിഷയുടെ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സെബാസ്റ്റ്യൻ്റെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ആയിഷയ്ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

മൂന്ന് സ്ത്രീകളുടെ തിരോധാനത്തിലും കൊലപാതകങ്ങളിലും സെബാസ്റ്റ്യൻ്റെ പങ്ക് വ്യക്തമായതോടെയാണ് അന്വേഷണം കൂടുതൽ ശക്തമാക്കുന്നത്. ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ആയിഷയുടെ തിരോധാന കേസിനും ഇതിലൂടെ തുമ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories