Share this Article
News Malayalam 24x7
സ്‌കൂളില്‍ 10മിനിറ്റ് വൈകിയതിന് 100 ‘സ്‌ക്വാട്ട്’ ശിക്ഷ, ആറാംക്ലാസുകാരി മരിച്ചു; നടുക്കുന്ന സംഭവം മഹാരാഷ്ട്രയിൽ
വെബ് ടീം
9 hours 46 Minutes Ago
1 min read
KAJAL

മുംബൈ: ശിശുദിനത്തില്‍ സ്‌കൂളിലെത്താന്‍ പത്തുമിനിറ്റ് വൈകിയതിന് കഠിന ശിക്ഷയ്ക്ക് വിധേയയായ ആറാംക്ലാസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ വസായ് ശ്രീ ഹനുമന്ത് വിദ്യാമന്ദിര്‍ ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനി കാജല്‍ ഗോണ്ട്(12) ആണ് മരിച്ചത്. സ്‌കൂളില്‍ അധ്യാപകരുടെ കഠിനമായശിക്ഷയ്ക്ക് വിധേയായതോടെയാണ് കുട്ടിയുടെ ആരോഗ്യനില മോശമായതെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

വെള്ളിയാഴ്ച രാവിലെ കാജല്‍ സ്‌കൂളിലെത്താന്‍ പത്തുമിനിറ്റ് വൈകിയിരുന്നു. ഇതിന്റെ ശിക്ഷയായി 100 തവണ സ്‌ക്വാട്ട് ചെയ്യാൻ അധ്യാപകര്‍ വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടു. ശരീരഭാരം താങ്ങി കാല്‍മുട്ടുകളും ഇടുപ്പുകളും വളച്ച് ഇരിക്കുകയും പിന്നീട് എഴുന്നേല്‍ക്കുകയുംചെയ്യുന്ന വ്യായാമമുറയാണ് ഇത്. ബാഗ് ഉള്‍പ്പെടെ ധരിച്ചാണ് വിദ്യാര്‍ഥിനി ഇത് ചെയ്യാന്‍ നിര്‍ബന്ധിതയായത്. ഇത് പൂര്‍ത്തിയാക്കിയതിന് പിന്നാലെ പെണ്‍കുട്ടിക്ക് കടുത്ത നടുവേദന അനുഭവപ്പെട്ടു. വൈകീട്ട് വീട്ടിലെത്തിയിട്ടും വേദനയ്ക്ക് കുറവുണ്ടായില്ല. ആരോഗ്യനില മോശമായതോടെ വീട്ടുകാര്‍ കുട്ടിയെ നളസപ്പോറയിലെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമാണെന്ന് കണ്ടതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റി.അവിടെ  വച്ചാണ് മരണം 

സ്‌കൂളില്‍നിന്നുണ്ടായ ശിക്ഷയാണ് കുട്ടിയുടെ ആരോഗ്യം മോശമാകാനും മരണം സംഭവിക്കാനും കാരണമായതെന്നാണ് ബന്ധുക്കളുടെ പരാതി. ബാഗ് ഉള്‍പ്പെടെ ചുമലില്‍ തൂക്കി സ്‌ക്വാട്ടിങ്ങ് ചെയ്യാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചതായും കുടുംബം പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുന്നത് വരെ സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) നേതാക്കളും അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories