Share this Article
News Malayalam 24x7
ഗോവിന്ദച്ചാമി പിടിയിലായത് കിണറ്റിൽ നിന്ന്; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമം
വെബ് ടീം
posted on 25-07-2025
1 min read
Govindachami

കണ്ണൂർ: കേരളത്തെ മുൾമുനയിൽ നിർത്തിയ കൊടുംകുറ്റവാളി   ഗോവിന്ദച്ചാമി പോലീസ് പിടിയിലായി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട് മണിക്കൂറുകൾക്കകം, തളാപ്പിലെ ഒരു വീട്ടുകിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. നാട്ടുകാർ നൽകിയ നിർണായക വിവരമാണ് പ്രതിയെ കുടുക്കാൻ പോലീസിനെ സഹായിച്ചത്.

ഒടുവിൽ കുടുങ്ങിയത് കിണറ്റിൽ

ജയിൽ ചാടിയതിന് ശേഷം കണ്ണൂർ നഗരത്തിൽ അലഞ്ഞുതിരിയുകയായിരുന്ന ഗോവിന്ദച്ചാമിയെ തളാപ്പ് ഭാഗത്ത് വെച്ച് നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. ഒറ്റക്കൈ മറച്ചുപിടിച്ച് സംശയാസ്പദമായി കണ്ട ഇയാളെ ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് തളാപ്പിലെ ഒരു വീട്ടുവളപ്പിലെ കിണറ്റിൽ ഇയാൾ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഉടൻതന്നെ പോലീസ് കിണർ വളയുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ആശ്വാസത്തിൽ കേരളം

വെള്ളിയാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ അഴികൾ മുറിച്ച് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. കൊടുംകുറ്റവാളി രക്ഷപ്പെട്ടുവെന്ന വാർത്ത വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. എന്നാൽ, പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മണിക്കൂറുകൾക്കകം പ്രതിയെ വലയിലാക്കാൻ സഹായിച്ചു. പ്രതിയെ പിടികൂടിയതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായി.

അതേസമയം, അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ജയിലിൽ നിന്ന് ഒരു പ്രതി ഇത്ര എളുപ്പത്തിൽ രക്ഷപ്പെട്ടതിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories