Share this Article
News Malayalam 24x7
കൊളംബിയന്‍ പ്രസിഡൻ്റ് ഗുസ്താവോ പെട്രോയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക
 Gustavo Petro

കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. കൊളംബിയയിൽ നിന്ന് അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് വർദ്ധിച്ചെന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഈ കടുത്ത നടപടി. ഇത് അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്.

പെട്രോയുടെ ഭരണകാലത്താണ് അമേരിക്കയിലേക്ക് കൊളംബിയയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് അമിതമായി വർദ്ധിച്ചതെന്നാണ് അമേരിക്കൻ കണ്ടെത്തൽ. അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെയും പൊതുജനാരോഗ്യത്തെയും ഇത് ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഈ നടപടി.


മയക്കുമരുന്ന് കടത്തിന്റെ അളവ് കുറയ്ക്കുക, പൗരന്മാരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു അമേരിക്ക മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ പെട്രോയുടെ ഭരണകൂടം ഈ ആരോപണങ്ങളെ നിഷേധിക്കുകയും നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു.


കൊളംബിയയ്ക്ക് പുറമെ വെനസ്വേലയ്ക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക സമാനമായ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. വെനസ്വേലയുടെ അതിർത്തികളിലും കരീബിയൻ കടലിടുക്കിന് സമീപവും സൈനികരെ വിന്യസിക്കാനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അമേരിക്ക നിർദ്ദേശം നൽകിയിരുന്നു.


ഈ നീക്കത്തോടെ അമേരിക്കയും ലാറ്റിനമേരിക്കൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. മയക്കുമരുന്ന് നിയന്ത്രിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ്. എന്നാൽ, പെട്രോയുടെ ഭരണത്തിൽ ലഹരിക്കടത്ത് കുറഞ്ഞുവരികയാണെന്നും മയക്കുമരുന്ന് നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും കൊളംബിയൻ സർക്കാർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories