Share this Article
KERALAVISION TELEVISION AWARDS 2025
ടിപി ചന്ദ്രശേഖര്‍ വധക്കേസ്; പ്രതി ടി.കെ രജീഷിന് പരോള്‍ അനുവദിച്ചു
TP Chandrasekharan

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ടി.കെ. രജീഷിന് 15 ദിവസത്തെ പരോൾ അനുവദിച്ചു. പരോൾ കാലാവധി ലഭിച്ചതിനെ തുടർന്ന് രജീഷ് ജയിലിന് പുറത്തിറങ്ങി. ഇതൊരു സ്വാഭാവിക പരോൾ (Normal Parole) മാത്രമാണെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം.

2012 മെയ് 4-നാണ് ആർ.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വടകര വള്ളിക്കാടിന് സമീപം വെച്ച് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം മാരകായുധങ്ങളുമായി എത്തിയ സംഘം ടി.പിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട ക്വട്ടേഷൻ സംഘത്തിലെ പ്രധാനികളിലൊരാളാണ് ടി.കെ. രജീഷ്.


കേസിലെ മറ്റ് പ്രതികൾക്കും നേരത്തെ പലപ്പോഴായി പരോൾ അനുവദിച്ചത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് ടി.കെ. രജീഷിനും ഇപ്പോൾ പരോൾ അനുവദിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories