Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച; N വാസു ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോർട്ട്
Sabarimala Gold Scam

ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. രേഖകളിൽ സ്വർണ്ണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശുപാർശ നൽകിയത് എൻ. വാസുവാണെന്നും റിപ്പോർട്ടിൽ പറയുന്നു. വാസുവിന്റെ അറസ്റ്റിന് പിന്നാലെ ദേവസ്വം ബോർഡിലെ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം നീങ്ങുകയാണ്.

ഇന്നലെ വൈകുന്നേരത്തോടെയാണ് എൻ. വാസുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. റാന്നി കോടതി അവധിയായതിനാൽ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതിയിൽ രാത്രിയിൽ ഹാജരാക്കിയ വാസുവിനെ ഈ മാസം 24 വരെ റിമാൻഡ് ചെയ്തു. നിലവിൽ കൊട്ടാരക്കര സബ് ജയിലിലാണ് വാസു.


വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 2019 ഫെബ്രുവരി 16-ന് വാസു ഭരണസമിതി ഓഫീസർ ഡി. സുധീഷ് കുമാറിന് ഒരു കത്ത് നൽകിയിരുന്നു. ശബരിമലയിലെ കട്ടളപ്പാളികൾ സ്വർണ്ണം പൂശിയതാണെന്ന് കത്തിൽ എഴുതിയിരുന്നെങ്കിലും, സുധീഷ് കുമാർ ഈ കത്ത് വാസുവിന് തിരികെ നൽകിയപ്പോൾ അതിൽ 'ചെമ്പ് പാളി' എന്ന് തിരുത്തി നൽകുകയായിരുന്നു. ഇത് ആദ്യത്തെ അന്വേഷണ സംഘത്തിന് മുന്നിൽ വാസു അംഗീകരിച്ചിരുന്നില്ല. തുടർന്ന് സന്നിധാനത്തെത്തി അന്വേഷണ സംഘം ഈ ദേവസ്വം റിപ്പോർട്ട് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് വാസുവിനെ അറസ്റ്റ് ചെയ്തത്.


വാസു മുൻ മന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് കുളക്കട പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. സിപിഎമ്മിന്റെ വിശ്വസ്തനും ഉന്നതനുമായിരുന്ന ഇദ്ദേഹത്തെ ഒരു കേസിൽ പോലും സിപിഎം നേതൃത്വം അറസ്റ്റ് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഈ അറസ്റ്റ് സിപിഎം നേതൃത്വത്തെ കൂടുതൽ അമ്പരപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ സംഘടനകൾക്ക് ഇത് ഒരു ആശ്വാസമാണെന്നും, ആ അന്നത്തെ കാലഘട്ടത്തിലുള്ള മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരിലേക്കും കൂടി അന്വേഷണം വ്യാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories