തിരുവനന്തപുരം: ശബരിമല സ്വർണമോഷണ കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി റാന്നി കോടതിയാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം.
മുരാരി ബാബുവും മറ്റുളളവരുമായുളള ഗൂഢാലോചന കണ്ടെത്തുക. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്ന് പരിശോധിക്കുക എന്നീ ആവശ്യങ്ങൾക്കാണ് എസ്ഐടി കസ്റ്റഡി അപേക്ഷ നൽകിയത്.