Share this Article
News Malayalam 24x7
എ പത്മകുമാറിനെ നാളെ SIT കസ്റ്റഡിയിൽ വാങ്ങും
A Padmakumar

ശബരിമലയിലെ സ്വർണ്ണക്കലശം കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റും സി.പി.ഐ.എം നേതാവുമായ എ. പത്മകുമാറിനെ നാളെ കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള കസ്റ്റഡി അപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കും. കേസിൽ നേരത്തെ കസ്റ്റഡിയിലെടുത്ത മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യാൻ SIT ഒരുങ്ങുന്നത്. 

ബോർഡ് അംഗങ്ങളുമായി ആലോചിക്കാതെ പത്മകുമാർ സ്വന്തം ഇഷ്ടപ്രകാരം ചില തീരുമാനങ്ങൾ എടുത്തുവെന്ന് എൻ. വാസു മൊഴി നൽകിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി പത്മകുമാറിനെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിക്കാനും സാധ്യതയുണ്ട്. വിവാദമായ കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിൻ്റെ ഉൾപ്പെടെയുള്ളവരുടെ മൊഴികളും SIT രേഖപ്പെടുത്തും. കൂടാതെ, പത്മകുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചില ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.


 ശബരിമലയിലെ സ്വർണ്ണക്കലശവുമായി ബന്ധപ്പെട്ട കട്ടളപ്പാളികളിൽ സ്വർണ്ണം പൂശിയതിലും, ദ്വാരപാലക ശിൽപങ്ങളുടെ കവചങ്ങളുടെ പൂജയിലും പണം സമാഹരിക്കുന്നതിന് പത്മകുമാർ ഒത്താശ ചെയ്തുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങളും, പരിശോധനയിൽ ലഭിച്ച രേഖകളും തെളിവുകളുമെല്ലാം SIT ചോദ്യം ചെയ്യലിനായി ഉപയോഗിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories