നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണത്തിന് ഒരുങ്ങി ആശ പ്രവർത്തകർ. ജൂൺ 12ന് ‘ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യമുയർത്തി മണ്ഡലത്തിൽ പ്രചാരണം നടത്തും.
തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിന് വെല്ലുവിളി തീർക്കുകയാണ് ആശാപ്രവർത്തകർ. തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ അതിന്റെ ആദ്യഘട്ട പ്രതിഷേധ വേദിയാക്കുന്നു. സമരം തുടങ്ങിയതുമുതൽ ആശാപ്രവർത്തകരെ അവഗണിക്കുന്ന സർക്കാരിനെതിരെ നിലമ്പൂരിൽ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു.
‘ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ലെന്ന’ മുദ്രാവാക്യമുയർത്തി പ്രതിഷേധിക്കാൻ ജൂൺ12 ന് ആശമാർ നിലമ്പൂരിലേക്ക്. വീട് കയറി വോട്ടർമാരെ നേരിൽ കണ്ടും പ്രചാരണം നടത്താനുറപ്പിച്ചാണ് യാത്ര. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പ്രചാരണത്തിന് നേതൃത്വം നൽകും…
ഫെബ്രുവരി 10 ന് സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച രാപകൽ സമരം 121ആം ദിവസത്തിലെത്തി നിൽക്കുന്നു. സമരത്തിൻ്റെ നാലാം ഘട്ടമായി പ്രഖ്യാപിച്ച രാപകൽ സമരയാത്ര സംസ്ഥാനത്ത് പര്യടനം തുടരുകയാണ്. അടിസ്ഥാന ആവശ്യങ്ങൾക്ക് മേൽ ഇപ്പോഴും മുഖം തിരിച്ച് നിൽക്കുന്നു സർക്കാർ. അംഗീകരിച്ചു എന്ന് പറയുന്ന വാഗ്ദാങ്ങളും ലംഘിക്കപ്പെടുന്നു എന്നാണ് ആശമാർ പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്തും സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുന്ന ആശമാർ എൽഡിഎഫിന്റെ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുമോ എന്നാണ് അറിയേണ്ടത്..