Share this Article
News Malayalam 24x7
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കൽ; ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി
Supreme Court

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. കമ്മീഷൻ അംഗീകരിച്ചിട്ടുള്ള 11 തിരിച്ചറിയൽ രേഖകളുടെ പട്ടികയിൽ ആധാറും ഉൾപ്പെടുത്തണമെന്നാണ് കോടതിയുടെ ഉത്തരവ്.

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം. ബിഹാറിൽ 65 ലക്ഷത്തിലധികം ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത നടപടിയെ കോടതി നിശിതമായി വിമർശിച്ചു. ഇത്രയധികം വോട്ടർമാരെ ഒഴിവാക്കിയപ്പോൾ എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികൾ അവരെ സഹായിച്ചില്ലെന്നും കോടതി ചോദിച്ചു.


പട്ടികയിൽ നിന്ന് പുറത്തായവർക്ക് വേണ്ടി എംപിമാരും എംഎൽഎമാരുമാണ് കോടതിയെ സമീപിച്ചതെന്നും എന്നാൽ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ കടമ നിർവഹിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടിക്കാർ വോട്ടർമാരെ സഹായിക്കാൻ മുന്നിട്ടിറങ്ങണം. ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു.


കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി സെപ്റ്റംബർ എട്ടിലേക്ക് മാറ്റി. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും സാധാരണക്കാർക്ക് പ്രാപ്യമാക്കുന്നതിനും ഈ വിധി സഹായകമാകുമെന്നാണ് വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories