Share this Article
News Malayalam 24x7
ഇസ്രായേല്‍ - ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിന് അംഗീകാരം
 Israel Approves First Phase of Gaza Ceasefire Agreement

ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിന് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ രണ്ട് വർഷത്തോളമായി തുടരുന്ന സംഘർഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഗാസയിൽ സമാധാനം പുലരുന്നതിന്റെ ശുഭസൂചനകളാണ് പുറത്തുവരുന്നത്. 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.


വെടിനിർത്തൽ കരാറിന് അംഗീകാരം ലഭിച്ചതോടെ ഗാസയിലെ ജനങ്ങൾ മധുരം വിതരണം ചെയ്തും പലസ്തീൻ പതാകകൾ ഏന്തിയും ആഹ്ലാദപ്രകടനം നടത്തി. തിങ്കളാഴ്ചയോടെ ഇരുകൂട്ടരും തടവുകാരെ കൈമാറാനുള്ള നടപടികൾ ആരംഭിക്കുമെന്നും സൂചനയുണ്ട്. ഇസ്രായേലിലെ 2000-ത്തോളം വരുന്ന പലസ്തീൻ തടവുകാരെ വിട്ടയക്കണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രായേൽ അംഗീകരിച്ചിട്ടുണ്ട്.


വെടിനിർത്തൽ കരാർ ഒപ്പിടുന്നതിന് സാക്ഷ്യം വഹിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈജിപ്തിൽ എത്താൻ സാധ്യതയുണ്ട്. കൂടാതെ, കരാർ നിരീക്ഷിക്കുന്നതിനായി 200 യുഎസ് സൈനികരെ ഇസ്രായേലിലേക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഖത്തർ, തുർക്കി, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളുടെ സംഘങ്ങളും സമാധാന കരാർ നിരീക്ഷിക്കാൻ എത്തുമെന്നാണ് വിവരം.


നിലവിൽ ഗാസയിൽ പുതിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കണക്കാക്കപ്പെടുന്നു. ഹമാസ് ഈ കരാറിൽ പൂർണ്ണ തൃപ്തി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ഗാസയിലെ കുഞ്ഞുങ്ങളുടെ മുഖത്ത് വീണ്ടും ചിരി വിടരുന്നു എന്നത് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന സന്തോഷകരമായ കാര്യമാണ്. ഹമാസിന്റെ നിരായുധീകരണവും ഇസ്രായേൽ സൈന്യത്തിന്റെ ഗാസയിൽ നിന്നുള്ള പൂർണ്ണമായ പിന്മാറ്റവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories