 
                                 
                        അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ചയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. അടുത്ത മാസം അവസാനത്തോടെ ദക്ഷിണ കൊറിയയിലെ ഗ്യോങ്‌ജുവിൽ നടക്കുന്ന അപെക് ഉച്ചകോടിയിൽ ഇരു നേതാക്കളും ചർച്ച നടത്തുമെന്നാണ് വിവരം.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 145% തീരുവ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ചൈന തിരിച്ചടി നൽകിയതിനെ തുടർന്നാണ് അമേരിക്കയുടെ ഈ നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താൻ ഈ ഉച്ചകോടി ഒരു പ്രധാന അവസരമായി കണക്കാക്കപ്പെടുന്നു.
അതേസമയം, ട്രംപും ഷിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് പറഞ്ഞതനുസരിച്ച് സാമ്പത്തിക സഹകരണം, വ്യാപാരം, പ്രതിരോധം, സിവിൽ ആണവ സഹകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദക്ഷിണ കൊറിയയിലേക്കുള്ള സന്ദർശനത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    