മലപ്പുറം: കാളികാവിലെ നരഭോജി കടുവയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു .പ്രദേശത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനായി ഒരു കൂട് കൂടി വനംവകുപ്പ് സ്ഥാപിച്ചു . ഇന്നലെ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞതായി ഡിഎഫ്ഒ ജി. ധനിക് ലാല്‍ അറിയിച്ചിരുന്നു. എന്നാൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജിത മാക്കിയിരുന്നെങ്കെലും കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കടുവയെ പിടികൂടാനായി മൂന്ന് മയക്കുവെടി വിദഗ്ധര്‍ അടങ്ങിയ 100 അംഗ ദൗത്യസംഘവും കുങ്കിയാനകളും അടക്കം മലവാരത്തുണ്ട്. കടുവയെ പിടികൂടുന്നതുവരെ ദൗത്യം തുടരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ഗഫൂര്‍ അലിയുടെ മൃതദേഹം കാണപ്പെട്ട ഭാഗത്തുള്‍പ്പെടെ കൂടുതൽ ക്യാമറകളാണ് വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ളത്.