പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ബിഹാറിൽ ബിജെപി–ജെഡിയു നേതൃത്വത്തിൽ എൻഡിഎ സഖ്യം അധികാരത്തിൽ തുടരുമെന്നാണ് ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിലെ പ്രവചന പ്രകാരം 133–159 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 75-101 സീറ്റുകൾ നേടും. മറ്റുള്ളവർ 2 മുതൽ 5 വരെ സീറ്റ് നേടും. പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ താല്പര്യപ്പെടുന്നത് തേജസ്വി യാദവിനെയാണെന്നും സർവ്വേയിൽ പറയുന്നു.എൻഡിഎക്ക് 130 മുതൽ 138 സീറ്റുവരെ ലഭിക്കുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പ്രവചനം. ഇന്‍ഡ്യ സഖ്യം 100 മുതൽ 108 സീറ്റുവരെ നേടുമെന്നും മറ്റുള്ളവർ മൂന്നുമുതൽ ഏഴുവരെ സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.
മറ്റ് ഏജൻസികളുടെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരികയാണ്.
ഭാസ്കർ സർവേ
എൻഡിഎ–145–160
ഇന്ത്യാ സഖ്യം–73–91
മറ്റുള്ളവർ–5–10
മാട്രിസ് എക്സിറ്റ് പോൾ സർവേ
എൻഡിഎ–147–167
ഇന്ത്യാ സഖ്യം–70–90
മറ്റുള്ളവർ–0
പീപ്പിൾസ് ഇൻസൈറ്റ്
എൻഡിഎ–133–148
ഇന്ത്യാ സഖ്യം–87–102
മറ്റുള്ളവർ–3–6...