Share this Article
News Malayalam 24x7
വോട്ട് ചോരി ആരോപണം; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്മെൻറ് നീക്കം
Voter Fraud Allegations: Opposition Initiates Impeachment Move Against Chief Election Commissioner

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ വ്യക്തമായ മറുപടി നൽകാത്തതിനെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷം. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കിയത്.

ഹരിയാന, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ ഒരേ വ്യക്തിയുടെ പേര് ഒന്നിലധികം ബൂത്തുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, ബെംഗളൂരുവിലെ ഒരു വീട്ടിൽ 80-ലധികം വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ മറുപടി നൽകുന്നില്ലെന്നും ജനാധിപത്യത്തെ പരിഹസിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.


ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ, രാഹുൽ ഗാന്ധി ഏഴു ദിവസത്തിനകം സത്യവാങ്മൂലം നൽകുകയോ മാപ്പ് പറയുകയോ ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി, സത്യവാങ്മൂലം നൽകാൻ തയ്യാറല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ ഭയമില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

ഇംപീച്ച്മെന്റ് പ്രമേയം പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പ്രതിപക്ഷത്തിന് നിലവിൽ അതില്ലാത്തതിനാൽ പ്രമേയം പാസാകാൻ സാധ്യതയില്ല. എങ്കിലും, തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുക എന്നതാണ് ഇംപീച്ച്മെന്റ് നീക്കത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്. പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories