Share this Article
News Malayalam 24x7
സർവീസുകൾ വെട്ടിക്കുറച്ച് ഇൻഡിഗോ; ഇന്നലെ മാത്രം റദ്ദാക്കിയത് 550 വിമാനങ്ങൾ
Indigo Flight

സാങ്കേതിക പ്രശ്നങ്ങളെയും ജീവനക്കാരുടെ കുറവിനെയും തുടർന്ന് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. ഇന്നലെ മാത്രം 550-ലധികം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. വിമാന സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാൻ ഫെബ്രുവരി പകുതിയോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് കമ്പനി നൽകുന്ന ഔദ്യോഗിക വിശദീകരണം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആയിരത്തിലധികം സർവീസുകളാണ് മുടങ്ങിയത്. ക്രിസ്മസ്-പുതുവത്സര സീസണിൽ ഉണ്ടായ ഈ പിന്മാറ്റം യാത്രക്കാരെ വലിയ രീതിയിൽ വലച്ചിരിക്കുകയാണ്. ഡൽഹി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൈലറ്റുമാരില്ലാത്തതും സാങ്കേതിക തകരാറുകളുമാണ് സർവീസുകൾ മുടങ്ങാൻ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.


പുതിയ 'ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ' (FDTL) ചട്ടങ്ങൾ പ്രകാരം പൈലറ്റുമാർക്ക് കൂടുതൽ വിശ്രമസമയം അനുവദിക്കേണ്ടി വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് പൈലറ്റുമാരുടെ സംഘടനകൾ ആരോപിക്കുന്നത്. പുതിയ നിയമം അനുസരിച്ച് പ്രവർത്തിക്കാനുള്ള പൈലറ്റുമാരുടെ ലഭ്യതക്കുറവ് സർവീസുകളെ ബാധിച്ചു. ഫെബ്രുവരി ആദ്യവാരത്തിന് ശേഷം മാത്രമേ സ്ഥിതിഗതികൾ മെച്ചപ്പെടുകയുള്ളൂ എന്ന് ഇൻഡിഗോ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories