Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണക്കവര്‍ച്ച; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിന്റ് എന്‍ വാസുവിനെ SIT ചോദ്യം ചെയ്തു
 SIT Questions Former Devaswom Board President N Vasu

ശബരിമല സ്വർണ്ണക്കവച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. SP ശശിധരനാണ് വാസുവിനെ ചോദ്യം ചെയ്തത്. വാസുവിന്റെ PA സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ നടപടി.

2019-ൽ ചെമ്പ് പാളികളെന്ന് രേഖപ്പെടുത്തി ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണം പൊതിഞ്ഞ ചെമ്പ് പാളികൾ പുറത്തേക്ക് മാറ്റിയ സമയത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കമ്മീഷണറായിരുന്നു എൻ. വാസു. ഈ കാലയളവിൽ ഉണ്ടായ ക്രമക്കേടുകളാണ് SIT അന്വേഷിക്കുന്നത്. വാസു അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷിനൊപ്പവും മറ്റ് ദേവസ്വം ബോർഡ് അംഗങ്ങളോടൊപ്പവും ദേവസ്വം ബോർഡ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

നേരത്തെ ചോദ്യം ചെയ്ത സുധീഷ്, തങ്ങൾക്ക് മാത്രമല്ല തങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് SP ശശിധരൻ എൻ. വാസുവിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി SIT ചോദ്യം ചെയ്യൽ തുടരും.


ഈ സംഭവവുമായി ബന്ധപ്പെട്ട് ഒൻപതിലധികം പേർക്കെതിരെ പ്രതി ചേർത്തിട്ടുണ്ടെന്നും ദേവസ്വം ബോർഡ് ആണ് കേസിലെ എട്ടാം കക്ഷിയെന്നും SIT അറിയിച്ചു. കേസിൽ ദേവസ്വം കമ്മീഷണറും അന്നത്തെ പ്രസിഡന്റായിരുന്ന എ. പത്മകുമാർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. സ്വർണ്ണപ്പാളികൾ നഷ്ടമായോ അതോ എവിടെയാണ് ഇപ്പോൾ ഉള്ളത് എന്ന് കണ്ടെത്താനാണ് SIT ശ്രമിക്കുന്നത്. 1999-ൽ വിജയമല സ്വർണ്ണം പൊതിഞ്ഞ സമയത്ത് ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ സ്വർണ്ണം പൊതിഞ്ഞുവെന്ന് വ്യക്തമാക്കുന്ന സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത് ചെമ്പ് പാളികളായി മാറിയതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ലെന്നും SIT കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories