Share this Article
News Malayalam 24x7
ഗാസ സമാധാനത്തിലേക്ക്; ഹമാസ് ബന്ദികളാക്കിയ 7 പേരെ മോചിപ്പിച്ചു
Hamas Releases 7 Hostages as Gaza Moves Towards Peace

ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ പുതിയ വഴിത്തിരിവായി, 20 ഇസ്രായേലി ബന്ദികളിൽ ഏഴുപേരെ ഹമാസ് മോചിപ്പിച്ചു. ബാക്കിയുള്ള 13 പേരെ ഇന്ന് തന്നെ മോചിപ്പിക്കുമെന്നാണ് വിവരം. റെഡ് ക്രോസ് വഴിയാണ് ബന്ദികളെ മോചിപ്പിച്ചത്, ശേഷം ഇവരെ ദക്ഷിണ ഇസ്രായേലിലെ റീം സൈനിക താവളത്തിലേക്ക് കൊണ്ടുപോയി.

മോചിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി എയർഫോഴ്സ് ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നതായും റിപ്പോർട്ടുണ്ട്. ഏഴുപേരിൽ എയ്തൻ മോർ, ഗാലി ബെർമാൻ, സിവ് ബെർമാൻ, മായൻ എൻഗ്രസ്റ്റ്, ഓംറി മിറാൻ, അലോൺ ഇഹാൻ, ഗായ് ഗിൽബോയ എന്നിവർ ഉൾപ്പെടുന്നു. 2023 ഒക്ടോബർ 7-ന് നടന്ന ആക്രമണത്തിലാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.


ഈജിപ്തിൽ നടക്കുന്ന ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റും അധ്യക്ഷത വഹിക്കും. 20 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ഉച്ചകോടിയിൽ ഗാസയുടെ പുനർനിർമ്മാണമാണ് പ്രധാന ചർച്ചാവിഷയം. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും മറ്റൊരു മന്ത്രിയാണ് പങ്കെടുക്കുന്നത്.


മോചിപ്പിക്കപ്പെട്ടവരുടെ ബന്ധുക്കൾ വലിയ ആഘോഷത്തിലാണ്. തെൽ അവീവിലും ആഘോഷങ്ങൾ നടക്കുന്നുണ്ട്. 'വെൽക്കം ഹോം' എന്ന് ഇസ്രായേൽ പതാകയുടെ നിറങ്ങളിൽ എഴുതിയ പ്ലക്കാർഡുകളുമേന്തി ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്.

            

കഴിഞ്ഞ രണ്ട് വർഷമായി ഗാസയിൽ നടന്ന സംഘർഷങ്ങളിൽ 63,000-ത്തോളം പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. നിരവധി കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടമായി. കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തുവരികയാണ്. സുരക്ഷാ സേനയും ഹമാസും തമ്മിൽ നടക്കുന്ന ചെറിയ സംഘർഷങ്ങളിൽ 63 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ചെങ്കടലിന് സമീപമുള്ള ഒരു റിസോർട്ടിലാണ് സമാധാന ചർച്ചകൾ നടക്കുന്നത്. ഗാസ പൂർണ്ണമായും സമാധാന അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories