Share this Article
Union Budget
കെനിയ വാഹനാപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം
Kenya Accident

കെനിയയില്‍ ബസ് മറിഞ്ഞ് മരിച്ച അഞ്ച് പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഇന്നോ നാളെയോ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുമെന്നാണ് സൂചന. പാലക്കാട് മണ്ണൂർ സ്വദേശി റിയ ആന്‍, ഏഴുവയസ്സുള്ള മകള്‍ ടൈറ റോഡ്രിഗസ്, തൃശൂര്‍ സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍, 18 മാസം പ്രായമുള്ള മകള്‍ റൂഹി മെഹ്‌റിന്‍ മുഹമ്മദ്,  തിരുവല്ല സ്വദേശി ഗീത ജോഷി  ഐസക് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരു മലയാളിയുടെ പരിക്ക് ഗുരുതരമാണ്. ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദ യാത്രയ്ക്ക് പോയ 28 അംഗ സംഘത്തില്‍ 14 മലയാളികളാണ് ഉണ്ടായിരുന്നത്. മരിച്ച ആറാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories