ടെഹ്‌റാൻ: ആയത്തുല്ല അലി ഖമനെയിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റിവച്ചു. ടെഹ്റാനില്‍ ഇന്ന് രാത്രി 10 മണിയോടെ ആരംഭിക്കാനിരുന്ന സംസ്‌കാര ചടങ്ങാണ് മാറ്റിവച്ചതെന്ന് ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു. വിവിധ പ്രവിശ്യകളിലുള്ള ആളുകള്‍ക്ക് ചടങ്ങിലേക്ക് എത്തിച്ചേരാന്‍ വേണ്ടിയാണ് ചടങ്ങുകള്‍ മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്.സെന്‍ട്രല്‍ ടെഹ്‌റാനിലെ കോംപൗണ്ടില്‍ മൂന്ന് ദിവസത്തെ പൊതുദര്‍ശനമാണ് നിശ്ചയിച്ചിരുന്നത്. ഖമനയി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയതും, പ്രസംഗം നടത്തിയതും ഇവിടെയാണ്. വിശുദ്ധ നഗരമായ മഷ്ഹദില്‍ ഖമനയിയുടെ സംസ്‌കാരചടങ്ങ് നടത്താനാണ് തീരുമാനം.
ഖമനയിയുടെ ജന്മനാടാണ് മഷ്ഹദ്. എന്നാല്‍, സംസ്‌കാര തീയതി തീരുമാനിച്ചിട്ടില്ല.ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മോജ്തബ ഹൊസൈനി ഖമനയിയെ പിന്‍ഗാമിയായി തിരഞ്ഞെടുത്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മോജ്തബയെ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ ആരായാലും, എവിടെയൊളിച്ചാലും വധിക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്‌സിന്റെ ഭീഷണി.