ഹരാരെ: അണ്ടര്‍ 19ലോകകപ്പ് ഫൈനലില്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്. 55 പന്തില്‍ സെഞ്ചറി തികച്ച താരം അടുത്ത 16 പന്തില്‍ 150 റണ്‍സ് തികച്ചു ഇന്ത്യയുടെ സ്കോർ കുത്തനെ ഉയർത്തി.ഇംഗ്ലണ്ടിനെതിരെ 50 ഓവറിൽ ഇന്ത്യ 9 വിക്കറ്റിന് 411 റൺസെടുത്തു. 80 പന്തില്‍ 175 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്.55 പന്തിലെ സെഞ്ചറിയോടെ അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാമത്തെ അതിവേഗ സെഞ്ചറിയും വൈഭവിന്‍റെ പേരിലായി. ഓസ്ട്രേലിയയുടെ വില്‍ മലജ്സുക് (51 പന്തില്‍) ആണ് ഒന്നാമത്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും പ്രായംകുറഞ്ഞ സെഞ്ചറിക്കാരനും വൈഭവ് തന്നെ.
മലയാളി താരം ആരോൺ ജോർജ്, ക്യാപ്റ്റന്‍ ആയുഷ് മാത്രെ എന്നിവർക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. പക്ഷേ വൈഭവുമൊത്ത് 142 റണ്‍സിന്‍റെ കൂട്ട്കെട്ട് തീര്‍ത്ത ശേഷമാണ് മാത്രെ മടങ്ങിയത്. പിന്നാലെ സെമിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ആരോണിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തില്‍ ഒന്‍പത് റണ്‍സെടുക്കാനേ ആരോണിന് ഫൈനലില്‍ കഴിഞ്ഞുള്ളൂ.