Share this Article
News Malayalam 24x7
കൊടും ക്രൂരതയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴ, തുക സുധാകരൻ്റെ മക്കള്‍ക്ക് നൽകണം Watch Video
Death Penalty for Chenthamara in Palakkad Double Murder Case

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക്  കോടതി വധശിക്ഷ വിധിച്ചു. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ഈ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വിലയിരുത്തി പ്രതിക്ക് തൂക്കുകയർ വിധിച്ചത്. വധശിക്ഷയ്ക്ക് പുറമേ പ്രതിക്ക് 20 ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അനഘ, അതുല്യ എന്നീ രണ്ട് പെൺകുട്ടികൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

2025 ജനുവരി 27-നായിരുന്നു ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നത്. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയായിരുന്നു ചെന്താമര. എന്നാൽ ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി, പക തീർക്കാനായി വീണ്ടുമെത്തി സുധാകരനെയും അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചുകാരിയായ അമ്മ ലക്ഷ്മിയെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് പ്രതി നടത്തിയ ഈ ആസൂത്രിത കൊലപാതകം അതീവ ക്രൂരമാണെന്ന് കോടതി നിരീക്ഷിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories