ലൈഫ് മിഷന്‍ ഫണ്ട് തട്ടിപ്പില്‍ അറസ്റ്റിലായ തണ്ണിത്തോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റാണി ലക്ഷ്മിയുടെ കൂടുതല്‍ തട്ടിപ്പുകളുടെ വിവരങ്ങള്‍ പുറത്ത്. ജോലി ചെയ്തിരുന്ന മൂന്ന് പഞ്ചായത്തുകളിലും ഇവര്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് മണ്ണുകച്ചവടക്കാരനായ തന്റെ ഭര്‍ത്താവിന് ഓണസമ്മാനമായി നല്‍കാന്‍ ടോറസ് ലോറി ബുക്ക് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. അയൽവാസികളായ മധ്യവയസ്നെയും 16 കാരനെയും മർദ്ദിച്ച കേസിലും റാണി ലക്ഷ്മിയും ഭർത്താവും പ്രതികളാണ്.