കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് പ്ലസ് വണ്ണിന് പ്രവേശനം നൽകിയ സ്കൂളുകൾക്കെതിരായ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകൾ. അഡ്മിഷൻ നൽകിയ വിദ്യാർത്ഥികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷകർത്താക്കളും പ്രതിഷേധിച്ചു.
പ്രതികളായ രണ്ടു വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയ ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ ശക്തമായ പ്രതിഷേധമാണ് വിവിധ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ അരങ്ങേറിയത്. സ്കൂളിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യു എം എസ് എഫ് പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് സ്കൂളിലേക്ക് കടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി.
പ്രതികളായ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയ സ്കൂൾ അധികൃതർക്കെതിരെ സ്കൂളിലെ മറ്റു വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളും രംഗത്തെത്തി.
മനോജ്മെന്റിന്റെ ഭാഗത്തുനിന്നും കുട്ടികളെ നീക്കം ചെയ്യാനുള്ള നടപടി ഉണ്ടായില്ലെങ്കിൽ സ്വന്തം മക്കളെ സ്കൂളിൽനിന്ന് പിൻവലിക്കുമെന്നും രക്ഷകർത്താക്കൾ മുന്നറിയിപ്പ് നൽകി
സ്കൂൾ മാനേജ്മെൻറും അധ്യാപക രക്ഷാകർതൃ സമിതിയുമായി ആലോചിച്ച ശേഷം നടപടിയെടുക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്. വിദ്യാർത്ഥികളെ പുറത്താക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് െഎസ്‌യു പറഞ്ഞു.
താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിന് സമീപം ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിനിടെ പരിക്കേറ്റ ഷഹബാസ് ഫെബ്രുവരിയിലാണ് മരിച്ചത്. കേസിൽ പ്രതികളായ കുട്ടികൾ ഒബ്സർവേഷൻ ഹോമിൽ നിന്നും പരീക്ഷ എഴുതുകയായിരുന്നു.കേസിൽ കഴിഞ്ഞ ദിവസമാണ് കുട്ടികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.