Share this Article
News Malayalam 24x7
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്; പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ
Dr. Vandana Das Murder Case

കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിനുള്ള ശിക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ സംശയരഹിതമായി തെളിഞ്ഞതായും കോടതി വ്യക്തമാക്കി.

അത്യപൂർവ്വങ്ങളിൽ അത്യപൂർവ്വമായ കേസാണിതെന്നും സമൂഹത്തിന് കൃത്യമായ സന്ദേശം നൽകാൻ പ്രതിക്ക് വധശിക്ഷ ഉൾപ്പെടെയുള്ള പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിയുടെ പ്രായവും മാനസികാരോഗ്യവും പരിഗണിക്കണമെന്നാണ് പ്രതിഭാഗം വാദിച്ചത്.


2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് ക്രൂരമായി കൊല്ലപ്പെട്ടത്. പൊലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച സന്ദീപ്, ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന സർജിക്കൽ കത്രിക ഉപയോഗിച്ച് വന്ദനയെ തുടർച്ചയായി കുത്തുകയായിരുന്നു. ശരീരത്തിൽ 11-ഓളം ആഴത്തിലുള്ള കുത്തേറ്റ വന്ദന ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. സംഭവസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന പൊലീസുകാരെയും ഇയാൾ ആക്രമിച്ചിരുന്നു. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്കിടുവിൽ ആണ് ഇപ്പോൾ വിധി പ്രസ്താവിക്കുന്നത്. ആരോഗ്യപ്രവർത്തകർക്കും പൊതുസമൂഹത്തിനും ഏറെ നിർണായകമാണ് ഇന്നത്തെ കോടതി വിധി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories