അഫ്ഗാനിസ്താനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 28.4 ഓവറിൽ അഫ്‌ഗാൻ ഉയർത്തിയ 219 റണ്‍സിന്‍റെ ലക്ഷ്യം മറികടന്നു. 86 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് ശര്‍മ 69 പന്തില്‍ 79 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 19 പന്തില്‍ 20 റണ്‍സുമായി വിജയത്തില്‍ ജയ്സ്വാളിന് കൂട്ടായി. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 44.2 ഓവറില്‍ 218ന് ഓള്‍ ഔട്ട്, ഇന്ത്യ 28.4 ഓവറില്‍ 224-1.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 44.2 ഓവറില്‍ 218 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറിയുമായി പൊരുതിയ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. 126 പന്തില്‍ തന്‍റെ ആദ്യ ഏകദിന സെഞ്ചുറി കുറിച്ച ഷാഹിദി 130 പന്തില്‍ 102 റണ്‍സെടുത്തപ്പോള്‍ അസ്മത്തുള്ള ഒമര്‍സായി 56 പന്തില്‍ 50 റണ്‍സടിച്ച് മികച്ച പിന്തുണ നല്‍കി. 21 റണ്‍സെടുത്ത മുഹമ്മദ് നബിയും 11 റണ്‍സെടുത്ത ഇബ്രാഹിം സര്‍ദ്രാനും മാത്രമാണ് പിന്നീട് അഫ്ഗാനിസ്ഥാൻ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 8.2 ഓവറില്‍ 23 റണ്‍സിന് 5 വിക്കറ്റെടുത്തു. അഫ്ഗാന്‍ നായകന്‍ പിച്ചിലെ അപകടമേഖലയിലൂടെ ഓടിയതിന് 5 റണ്‍സ് പെനല്‍റ്റി വിധിച്ചിരുന്നതിനാല്‍ ബാറ്റിംഗിനിറങ്ങും മുമ്പെ ഇന്ത്യൻ സ്കോര്‍ ബോര്‍ഡിൽ 5 റണ്‍സ് എത്തിയിരുന്നു.
തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച് പ്രസിദ്ധ് കൃഷ്ണയും ഇന്ത്യയുടെ വിജയത്തിൽ നിർണായക ഘടകമായി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആധികാരിക വിജയങ്ങളോടെ ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.