കേരള തീരത്ത് തീപിടിച്ച ചരക്കു കപ്പലിലെ തീയും പൊട്ടിത്തെറിയും തുടരുന്നു. കോസ്റ്റ് ഗാർഡിൻ്റെയും നേവിയുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പൽ ഇടതുവശത്തേക്ക് ചെരിയുകയാണെന്ന് ഡിഫൻസ് പി ആർ ഒ അതുൽ പിള്ള പറഞ്ഞു. കപ്പൽതീരത്തോട് അടുക്കാതിരിക്കാൻ ഇന്നലെ ശ്രമങ്ങൾ നടത്തിയിരുന്നു. ഇപ്പോഴും കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. അപകടത്തിൽ പരുക്കേറ്റ് മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന രണ്ടു ജീവനക്കാരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റ ചൈനീസ് പൗരന് 40% വും ഇന്തോനേഷ്യൻ പൗരന് 30 ശതമാനവും പൊള്ളലുണ്ട്. അതേസമയം പരിക്കേറ്റവർ മരുന്നുകളോട് പ്രതികരിച്ചുവെന്നും, സംസാരിച്ചെന്നും മംഗളൂരു എ ജെ ആശുപത്രി വ്യക്തമാക്കി.സുരക്ഷിത താവളത്തിലേക്ക് മാറ്റിയ കപ്പലിലെ മറ്റു ജീവനക്കാരുടെ ഇമിഗ്രേഷൻ നടപടികളും പൂർത്തീകരിച്ചു.കപ്പൽതീരത്തോട് അടുക്കാതിരിക്കാൻ ഇന്നലെ ശ്രമങ്ങൾ നടത്തിയിരുന്നു.ഇപ്പോഴും കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്.