Share this Article
News Malayalam 24x7
കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷാവിധി ഇന്ന്
Kollam Collectorate Blast Case

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസില്‍ ശിക്ഷാവിധി ഇന്ന്. കേസില്‍ ഒന്ന് മുതല്‍ 3 വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. 2016 ജൂണ്‍ 15നായിരുന്നു മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബു വച്ച് സ്ഫോടനം നടത്തിയത്.

അബ്ബാസ് അലി, ഷംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ ഭാഗമാണ് പ്രതികള്‍. നാലാം പ്രതി ഷംസുദ്ദീനെ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.

ഒക്ടോബര്‍ 29 ന് വിധി പറയാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളിലും സാക്ഷിമൊഴികളിലും കോടതി കൂടുതല്‍ വ്യക്തത തേടുകയായിരുന്നു.8 വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രതികളുടെ കുടുംബത്തിന്റെ വാദം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories