Share this Article
KERALAVISION TELEVISION AWARDS 2025
14 കാരിയുടെ വിവാഹ നിശ്ചയം നടത്തിയതില്‍ കേസെടുത്ത് പൊലീസ്
Police Case Filed Over Engagement of 14-Year-Old Girl in Malappuram

മലപ്പുറം മരവട്ടത്ത് 14 വയസ്സുകാരിയുടെ വിവാഹനിശ്ചയം നടത്താനുള്ള ശ്രമം കാടാമ്പുഴ പൊലീസ് തടഞ്ഞു. സംഭവത്തിൽ പ്രതിശ്രുത വരനും അയാളുടെ വീട്ടുകാർക്കും നിശ്ചയത്തിൽ പങ്കെടുത്ത പത്ത് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രായപൂർത്തിയായ യുവാവ് വിവാഹം കഴിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) പെൺകുട്ടിയെ ഏറ്റെടുത്തു. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.


മലപ്പുറം ജില്ലയിൽ ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ കേസ്. 2017-ൽ മാത്രം ജില്ലയിൽ 181 ശൈശവ വിവാഹ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2016-ൽ ഇത് 125 ആയിരുന്നു. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ഓഫീസർമാരും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും പൊലീസും ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്. പലപ്പോഴും രഹസ്യമായി നടത്തുന്ന ഇത്തരം വിവാഹങ്ങളിൽ തെളിവുകൾ ശേഖരിക്കുന്നത് വെല്ലുവിളിയാണെന്ന്പൊലീസ് പറയുന്നു. ശൈശവ വിവാഹ നിരോധന നിയമപ്രകാരം, കുറ്റക്കാർക്ക് അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്നതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories