തിരുവനന്തപുരം കരമനയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് പൊലീസ്. കുടുംബത്തിന് 2 കോടി 30 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നെന്ന് കുടുംബം…
ഇന്ന് രാവിലെയാണ് കരമനയിലെ വീടിനുള്ളിൽ ദമ്പതികളായ ബിന്ദു, സതീഷ് എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് മരണ കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കുടുംബത്തിന് 2കോടി 30 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. ബാങ്കിൽനിന്ന് 64 ലക്ഷം രൂപ കടമെടുത്തിരുന്നു. പിന്നീടു തിരിച്ചടവ് മുടങ്ങി. അതിനിടയിൽ സതീഷിന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും, ദമ്പതികൾ സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്നതായും പരിചയക്കാർ പറഞ്ഞു.
പണം തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ വീടിനു ജപ്തി ഭീഷണിയുണ്ടായി. പലതവണ ജപ്തി ചെയ്യാൻ വന്ന ബാങ്ക് ഉദ്യോഗസ്ഥരെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിച്ചിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരാണ് മരണത്തിന് ഉത്തരവാദികൾ എന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു… ഇൻക്വസ്റ് നടപടികൾ പൂർത്തിയാക്കി, കൃത്യമായ മരണകാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.