Share this Article
News Malayalam 24x7
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍
Landslide Hits Kochi-Dhanushkodi National Highway Again

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാറിന് സമീപം പള്ളിവാസലിൽ വീണ്ടും മണ്ണിടിച്ചിൽ. ശക്തമായ മഴയെ തുടർന്ന് റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞുതാഴ്ന്നു. സംരക്ഷണ ഭിത്തിയും റോഡിന്റെ ഭാഗങ്ങളും ഉൾപ്പെടെയാണ് നിലംപതിച്ചത്. ഇന്നലെ രാത്രി പെയ്ത അതിശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്.

മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നിലവിൽ ഒറ്റവരി പാതയിലൂടെയാണ് ചെറുവാഹനങ്ങളും ബസുകളും കടത്തിവിടുന്നത്. ചരക്ക് വാഹനങ്ങൾ ശാന്തൻപാറ, പൂപ്പാറ വഴിയാണ് തിരിച്ചുവിടുന്നത്. മൂന്നാറിലേക്ക് വരുന്ന വാഹനങ്ങൾ ആനച്ചാൽ, വെള്ളത്തൂവൽ, കല്ലാർകുട്ടി വഴിയും, തിരിച്ചുവരുന്ന വാഹനങ്ങൾ കല്ലാർകുട്ടി, വെള്ളത്തൂവൽ, ആനച്ചാൽ വഴിയും സഞ്ചരിക്കേണ്ടതാണ്. കുംബൻപാറ ഭാഗത്തേക്കുള്ള യാത്ര പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.


ഓറഞ്ച് അലർട്ട് നിലനിന്നിരുന്നതിനാൽ രാത്രികാല യാത്രാവിലക്ക് ഏർപ്പെടുത്തിയത് ഒരു വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചതായി അധികൃതർ അറിയിച്ചു. എന്നിരുന്നാലും, മഴ തുടർന്നാൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുന്നറിയിപ്പുണ്ട്.


ഈ മണ്ണിടിച്ചിൽ വിനോദസഞ്ചാരികളെ കാര്യമായി ബാധിക്കും. വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന സമയമായതിനാൽ യാത്രാവിലക്കുകളും ഗതാഗത നിയന്ത്രണങ്ങളും മേഖലയിലെ ടൂറിസം വരുമാനത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ദുരന്തനിവാരണ സേനയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories