കോഴിക്കോട് താമരശ്ശേര ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നൗഷാദിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. കണ്ണൂർ റേഞ്ച് ഡി ഐ ജി യുടേതാണ് നടപടി. കൊല്ലപ്പെടുന്നതിനു മുമ്പ് ഷിബിലയുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയത്തിനായിരുന്നു നടപടി.
കഴിഞ്ഞമാസം 22നായിരുന്നു താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നൗഷാദിനെ സസ്പെൻഡ് ചെയ്തത്. ഷിബില കൊല്ലപ്പെടുന്നതിനു മുൻപ് ഷിബിലിയുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ആയിരുന്നു നൗഷാദിനെ സസ്പെൻഡ് ചെയ്തത്. നേരത്തെ യാസിറിനെതിരെ ഷിബില നൽകിയ പരാതി സ്റ്റേഷനിലെ പിആര്‍ഒയുടെ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ നൗഷാദിനാണ്.
യാസിറിൽ നിന്ന് ഭീഷണിയുണ്ടെന്നുകാണിച്ച് നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടിയെടുത്തത്. പരാതിയുടെ ഗൗരവം മനസിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തി എന്ന് കണ്ണൂർ റേഞ്ച് ഡി ഐ ജി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നൗഷാദിനെ ബലിയേടാക്കുകയായിരുന്നു എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. അതേസമയം അന്വേഷണതിന്റെ ഭഗമായി പി ആർ ഒ യെമാത്രം സസ്പെൻഡ് ചെയ്തത് ജനങ്ങളുടെ കണ്ണിൽ പൊടി യിടാനാണെന്ന് കുടുംബം പറഞ്ഞു.പൊലീസ് പ്രതിയുമായി തെളിവെടുപ്പ് പോലും നടത്തിയിട്ടില്ലെന്നും ഇത് പ്രതിയെ രക്ഷപ്പെടുത്താനുള്ള തന്ത്രമായിരുന്ന എന്നാണ് കുടുംബത്തിന്റെ ആരോപണം .