കാസർഗോഡ്: കഴിഞ്ഞ വർഷം മെയ് മാസം മുതൽ പതിനേഴുകാരനെ ഇടവക വികാരി നിരന്തരം പീഡനത്തിനിരയാക്കിയതായി പരാതി. ഇതേ തുടർന്ന് വൈദികനെതിരേ കേസ് എടുത്തു. അതിരുമാവ് ഇടവക വികാരി ഫാദർ പോൾ തട്ടുപറമ്പിലിനെതിരേയാണ് പരാതി.കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയിരിക്കുകയാണ്.
2024-മേയ് 15 മുതൽ ഓഗസ്റ്റ് 13-വരെയുള്ള കാലയളവിൽ വൈദികൻ തന്നെ പീഡിപ്പിച്ചുവെന്നാണ് പതിനേഴുകാരന്റെ പരാതി. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.