മൂന്നാറിൽ ജനവാസമേഖലയിൽ കാട്ടുകൊമ്പൻ പടയപ്പയുടെ പരാക്രമം.രാജമല അഞ്ചാംമൈലിൽ ഇറങ്ങിയ പടയപ്പ വഴിയോരക്കടകൾ നശിപ്പിച്ചു.ഓട്ടോറിക്ഷക്ക് നേരെയും ആന പരാക്രമം നടത്തി. പിന്നീട് ആർ ആർ റ്റി സംഘമെത്തി കാട്ടാനയെ ജനവാസ മേഖലയിൽ നിന്നും തുരത്തി.
ഇന്നലെ രാത്രിയിലായിരുന്നു കാട്ടുകൊമ്പൻ പടയപ്പ ജനവാസമേഖലയിൽ ഇറങ്ങി പരാക്രമം നടത്തിയത്.മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ രാജമല അഞ്ചാംമൈലിലായിരുന്നു പടയപ്പയുടെ ആക്രമണം ഉണ്ടായത്.റോഡിൽ ഇറങ്ങിയ കാട്ടാന വഴിയോര കടകൾ തകർത്തു. ഒരു ഓട്ടോറിക്ഷക്കും ആന കേടുപാടുകൾ വരുത്തി.മാടസ്വാമിയെന്നയാളുടെ ഓട്ടോറിക്ഷക്ക് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.പിന്നീട് ആർ ആർ റ്റി സംഘമെത്തി കാട്ടാനയെ ജനവാസമേഖലയിൽ നിന്നും തുരത്തി.ഇടക്കിടെ കാട്ടു കൊമ്പൻ പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങി പരാക്രമം നടത്തുന്നത് ആളുകളിൽ ആശങ്കയായി മാറിയിട്ടുണ്ട്.