കൊച്ചി: ചോറ്റാനിക്കരയിൽ ജ്യേഷ്ഠൻ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ആണ് സംഭവം. തമിഴ്നാട് സ്വദേശികളാണ് സഹോദരങ്ങളായ ജ്യേഷ്ഠൻ മാണിക്യനും മണികണ്ഠനും. ചോറ്റാനിക്കര അമ്പാടിമല ചേപ്പുറത്ത് വാടകവീട്ടിലാണ് ഇരുവരുടെയും താമസം.വീട്ടില്‍നിന്നു മദ്യപിച്ചശേഷം പുറത്തിറങ്ങിയതായിരുന്നു ഇരുവരും. ചോറ്റാനിക്കര പൂരപ്പറമ്പിലെത്തിയപ്പോൾ വാക്കുതർക്കം രൂക്ഷമാവുകയും അടിപിടിയുണ്ടാവുകയും ചെയ്തു. തുടർന്ന് ജ്യേഷ്ഠൻ മാണിക്യൻ കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് മണികണ്ഠനെ തീകൊളുത്തുകയായിരുന്നു. 25% പൊള്ളലേറ്റ മണികണ്ഠനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത മാണിക്യനെതിരെ മണികണ്ഠന്റെ മൊഴിയെടുത്തശേഷം കേസെടുക്കും.