Share this Article
News Malayalam 24x7
രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; രണ്ടാഴ്ചയ്ക്കുള്ളിൽ വില കൂട്ടുന്നത് നാലാം തവണ
Petrol and Diesel Prices Hiked in India

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വൻ വർദ്ധനവ് രേഖപ്പെടുത്തി. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കുന്നത്.

വെറും 12 ദിവസത്തിനുള്ളിൽ പെട്രോളിനും ഡീസലിനും കൂടി 8.05 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. തുടർച്ചയായ വിലവർദ്ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റ് കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. മേയ് 15, 19, 23 തീയതികളിലാണ് ഇതിനു മുൻപ് രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചത്. പുതിയ വർദ്ധനവോടെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 102.12 രൂപയായും ഡീസൽ വില 95.20 രൂപയായും ഉയർന്നു. കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും ഇതിന് ആനുപാതികമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.


ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങളും നിലനിൽക്കുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങളുമാണ് ഇന്ത്യയിൽ ഇന്ധനവില വർദ്ധിക്കാൻ കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഈ വിലവർദ്ധനവ് വരുംദിവസങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും പൊതുഗതാഗത ചെലവുകൾ വർദ്ധിക്കുന്നതിനും കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories