Share this Article
Union Budget
റവന്യൂ വകുപ്പിന് തീരാ തലവേദന, കാസർഗോട്ടെ സർക്കാർ ഉദ്യോഗസ്ഥൻ സ്ഥിരം പ്രശ്നക്കാരൻ!; ഡെപ്യൂട്ടി തഹസിൽദാരുടെ പണിതെറിക്കും?
1 min read
A PAVITHRAN

കാസർഗോഡ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയെ അപകീർത്തിപ്പെടുത്തിയ സർക്കാർ ഉദ്യോഗസ്ഥൻ സ്ഥിരം പ്രശ്നക്കാരൻ. കാസർഗോഡ്, വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി വിവാദ പരാമർശങ്ങൾ നടത്തിയത്. ഇതിനുമുമ്പും നിരവധി തവണ അപവാദ പ്രചരണങ്ങൾ നടത്തിയതിന് ഇയാൾ വകുപ്പുതല നടപടി നേരിട്ടിരുന്നു.

2023 ആഗസ്തില്‍ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡന്റിനെ  സമൂഹ മാധ്യമത്തിലൂടെയുള്ള അപകീര്‍ത്തിപെടുത്തിയ സംഭവത്തിൽ  പവിത്രനെ എ.ഡി.എം  താക്കീത് നല്‍കിയിരുന്നു. മാത്രമല്ല,2024 ഫെബ്രുവരിയില്‍ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തിപെടുത്തിയെന്ന് കാണിച്ച് വി. ഭുവനചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലും സമൂഹ മാധ്യമത്തില്‍ കമന്റുകളോ പോസ്റ്റുകളോ ഇടുമ്പോൾ  കൂടുതല്‍ ജാഗ്രത  കാണിക്കണമെന്ന്  അധികാരികൾ കര്‍ശന താക്കീതും നല്‍കിയിരുന്നു.

പവി ആനന്ദാശ്രമം എന്ന ഫേസ്ബുക്ക് ഐ.ഡി വഴി മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ.ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച  സംഭവത്തിൽ  പവിത്രനെ സര്‍വീസില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി ലഘു ശിക്ഷയായ സെന്‍ഷ്വര്‍ നല്‍കി നടപടി തീര്‍പ്പാക്കുകയും സർവീസിൽ പുനപ്രവേശിക്കുകയും ചെയ്തിരുന്നു.

നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാല്‍ പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുന്നതടക്കമുള്ള നടപടികള്‍ക്ക് ജില്ലാ കളക്ടര്‍ സര്‍ക്കാരിലേക്ക്  ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. തഹസിൽദാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, മഹിള പ്രവർത്തകരും  രംഗത്ത് എത്തിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories