കൊച്ചി: കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ഒരു ഘട്ടത്തിലുണ്ടായിരുന്നു, അത് തീര്‍ത്തും അപ്രത്യക്ഷമായെന്നും അങ്ങനെ വെല്ലുവിളിച്ചവരൊക്കെ നിശബ്ദരായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ദേശീയപാത വികസനം യാർഥ്യമായത് ഇടതുസർക്കാറിന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാനും എൽ.ഡി.എഫ് സർക്കാറിന് കഴിഞ്ഞു. ഇഴഞ്ഞുനീങ്ങിയ കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനായി. അസാധ്യമെന്ന് പലരും വെല്ലുവിളിച്ച യുഡിഎഫ് ഉപേക്ഷിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയും പൂര്‍ത്തിയാക്കി. വൈദ്യുതി പ്രസരണരംഗത്തും കാര്‍ഷിക-വ്യാവസായിക രംഗത്തും വന്‍കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയ ഇടമണ്‍ കൊച്ചി പവര്‍ഹൈവേയും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. കേരളത്തിന്റെ മുഖഛായമാറ്റുന്ന വന്‍ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്' മുഖ്യമന്ത്രി പറഞ്ഞു.വെള്ളിയാഴ്ച സംസ്ഥാന സർക്കാറിന്റെ പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കും. തിരുവനന്തപുരത്ത് വാർഷികാഘോഷ റാലി നടത്തുമെന്നും പിണറായി വിജയൻ പറഞ്ഞു.
സമത്വവും നീതിയും മാനവികതയും ഉറപ്പിക്കാനായി. കേന്ദ്രം അർഹമായ സഹായം തടഞ്ഞുവെക്കുകയാണ് ചെയ്യുന്നത്. കേരളം പ്രതിസന്ധികളെ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 മുതല്‍ ഇതുവരെ 2,80,934 ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്‌സി വഴിനിയമനം നല്‍കി.ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 4,51,631 വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കാനായി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം 4,00,956 പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. 2,23,945 പട്ടയങ്ങള്‍ 2021ന് ശേഷം വിതരണം ചെയ്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമൂഹികക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍നിന്ന് 1600യിലേക്കെത്തി. 60 ലക്ഷം പേര്‍ക്ക് ഇപ്പോള്‍ എല്ലാ മാസവും നല്‍കി വരുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാക്കിയാണ് പോയത്.
രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. ജനക്ഷേമ നടപടികളിലൂടെ വിപണിയില്‍ കൃത്യമായി ഇടപെടുന്നതുകൊണ്ടാണ് കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തീകരിച്ച വേളയില്‍ ഒന്നും രണ്ടും എല്‍ഡിഎഫ് സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.മാറ്റം പ്രകടമാണെന്നും ജനങ്ങള്‍ അത് അനുഭവിച്ചറിയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.