Share this Article
News Malayalam 24x7
കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നു; പരാതികളുടെ പ്രവാഹം

Online fraud on the rise in Kannur

കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നു.ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പരസ്യം കണ്ട്  ഇരട്ടിപ്പിക്കാൻ പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിക്ക് പണം നഷ്ടമായി.മൂവായിരത്തി എഴുന്നൂറ്റിഎൺപത്തിമൂന്ന് രൂപ നഷ്ടമായതയാണ് പരാതിയിൽ പറയുന്നത്. കണ്ണൂരിലെ വിവിധ ഭാഗങ്ങളിലായി ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭ്യമാകുന്നത് 

നിക്ഷേപിക്കുന്ന പണത്തിന് അനുസരിച്ച്‌ ഉയര്‍ന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വളപട്ടണം സ്വദേശിയായ യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്.

നഷ്ടമായ മൂവായിരത്തി എഴുന്നൂറ്റിഎൺപത്തിമൂന്ന് രൂപയാണ് യുവതിക്ക് നഷ്ടമായത്.മറ്റൊരു പരാതിയില്‍ ഫേസ്ബുകില്‍ പാര്‍ട് ടൈം ഓണ്‍ലൈന്‍ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന മെസേജ് കണ്ട് പണം നല്‍കിയ പിണറായി സ്വദേശിക്ക് 5,555 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച്‌ ഉയര്‍ന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഈ യുവതിയെയും തട്ടിപ്പിന് ഇരയാക്കിയത്.

ഫോണ്‍ കോള്‍ വഴി താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ജോലിക്കാരെ നല്‍കാമെന്ന് പറഞ്ഞ് കക്കാട് സ്വദേശിയില്‍ നിന്നും പല തവണകളായി 80,000 രൂപ കൈപ്പറ്റുകയും പണമോ ജോലിക്കാരെയോ നല്‍കാതെ ചതിച്ചെന്ന പരാതിയും സൈബര്‍ സ്റ്റേഷനില്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.

ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്, വാട്‌സ്‌ആപ് എന്നിങ്ങനെ ഉള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച്‌ ജാഗ്രത പുലര്‍ത്തേണ്ടതും കസ്റ്റമര്‍ കെയര്‍ നമ്പർ ഗൂഗിള്‍ സെര്‍ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച്‌ ഫോണില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയോ, ലിങ്കില്‍ പ്രവേശിച്ച്‌ ബാങ്ക് അകൗണ്ട് വിവരങ്ങള്‍, ഒ ടി പി എന്നിവ ആവശ്യപ്പെടുകയോ ചെയ്താല്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കുക, വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു പണം നല്‍കുകയോ ചെയ്യരുതെന്നും സൈബർ പോലീസ് അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories