Share this Article
News Malayalam 24x7
ശബരിമല പാതകള്‍ക്ക് 551 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
Kerala Government Allocates ₹551 Crore for Infrastructure Development of Sabarimala Roads

ശബരിമല പാതകള്‍ക്ക് 551 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പൊതുമരാമത്ത് വകുപ്പ് 551 കോടി രൂപ അനുവദിക്കുന്നതെന്ന് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രത്യേക പാക്കേജ് അനുവദിച്ചത്.


കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് ഒറ്റത്തവണയായി ഇത്രയും വലിയ തുക ശബരിമലയ്ക്ക് അനുവദിക്കുന്നത്. റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും തീര്‍ത്ഥാടക സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുമാണ് പാക്കേജില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.നിലക്കലും പമ്പയിലും ശബരിമല ദേവസ്വം നേരത്തെ നടത്തിയിരുന്ന ജോലികള്‍ പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചു. ഇതിനായി 15 കോടി രൂപയാണ് അനുവദിച്ചത്. 2021 മുതല്‍ ശബരിമല റോഡുകളില്‍ പല കാരണങ്ങളാല്‍ വീഴ്ചകള്‍ ഉണ്ടായിരുന്നു. മുന്‍ സീസണുകളില്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല.  ഇതെല്ലാം പരിഹരിച്ച് തീര്‍ത്ഥാടന സീസണിന് മുമ്പുതന്നെ പാതകളുടെ മൊത്തം വികസനം പൂര്‍ത്തിയാക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു.

അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ക്രാഷ് ബാരിയര്‍, സ്പീഡ് ബ്രേക്കര്‍, റിഫ്ലക്ടര്‍, സൈന്‍ബോര്‍ഡ് സ്ഥാപിക്കല്‍ എന്നിവ നടപ്പാക്കും. വാഹനങ്ങളുടെ കാഴ്ചയും സുരക്ഷയും ഉറപ്പാക്കാന്‍ റോഡിന്റെ ഇരുവശങ്ങളിലെയും മരച്ചെടികള്‍ നീക്കം ചെയ്യുന്നതിനും ശബരിമല മേഖലയിലെ സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളുടെ നവീകരണവും അറ്റകുറ്റപ്പണിയും മണ്ഡല സീസണിന് മുമ്പ് പൂര്‍ത്തിയാക്കുന്നതിനും പാക്കേജില്‍ നിര്‍ദേശമുണ്ട്. ഈ തവണ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് നിര്‍മാണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് മുന്‍ഗണന നല്‍കുക. ഈ കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories