Share this Article
News Malayalam 24x7
പരീക്ഷ ഭേദഗതി ബില്ല്; ലോക്‌സഭയില്‍ ഇന്നും ചര്‍ച്ച
Lok Sabha Discussion

പൊതുപരീക്ഷ നിയമഭേദഗതി ബില്ലിനെ ചൊല്ലിയുള്ള തർക്കം ലോക്സഭയിൽ ഇന്നും തുടരുന്നു. ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.

ബില്ലിന്മേലുള്ള ചർച്ച ഇന്നും സഭയിൽ തുടരുമെന്നും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചർച്ചയിൽ സംസാരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ഇന്നും സഭയിലെത്താൻ സാധ്യതയില്ലെന്നാണ് സൂചന.


ഇന്നലെ നടന്ന ചർച്ചയിൽ ഉടനീളം സർക്കാർ നടപടികൾക്കെതിരെ പ്രതിപക്ഷം അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ കേന്ദ്രസർക്കാരിനെതിരെ ശക്തമായ വാദങ്ങൾ ഉന്നയിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുള്ള മറുപടി വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം ഉറച്ചുനിൽക്കുന്നത്.


നിലവിൽ പത്തു മണിക്കൂർ നീളുന്ന ചർച്ചയാണ് ഈ ബില്ലിനായി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ എട്ടു മണിക്കൂർ ചർച്ച ഇതിനോടകം പൂർത്തിയായി. ശേഷിക്കുന്ന രണ്ടു മണിക്കൂർ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരാനാണ് സാധ്യത. ചർച്ച പൂർത്തിയായാൽ ബിൽ ലോക്സഭയിൽ പാസാക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്ന് ബിൽ രാജ്യസഭയുടെ പരിഗണനയ്ക്കും വരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories